
ഗുവാഹത്തി: മന്ത്രവാദ പൂജ നടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി.
ആസാമിലെ മോറിഗാവ് ജില്ലയിലാണ് സംഭവം. ബരാലിമാരി ഗ്രാമത്തിലാണ് മന്ത്രവാദിയായ ഉസ്മാന് അലി എന്നയാളുടെ ജനനേന്ദ്രിയം യുവതി ഛേദിച്ചത്.
കുട്ടികളില്ലാത്ത ദമ്ബതികള്‍ക്ക് മന്ത്രവാദത്തിലൂടെ പരിഹാരം നടത്താമെന്ന വാഗ്ദാനവുമായാണ് ഉസ്മാന് അലി ബരാലിമാരി ഗ്രാമത്തില്‍ എത്തിയത്. ഇവിടെ കുട്ടികളില്ലാത്ത ദമ്ബതികളുടെ വീട് അന്വേഷിച്ച് എത്തിയ ഇയാള്‍ ഒരു വീട്ടിലേക്ക് കടന്നുകയറുകയും അവിടെയുണ്ടായിരുന്ന യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു.
പ്രാണരക്ഷാര്‍ത്ഥം സമീപത്തിരുന്ന കത്തിയെടുത്ത് യുവതി ഇയാളുടെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് എത്തി, ഉസ്മാന് അലിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ദരാംഗ് ജില്ലയിലെ ധുല പ്രദേശവാസിയാണ് ഉസ്മാന് അലിയെന്ന് വ്യക്തമായിട്ടുണ്ട്.
ഉസ്മാന് അലിയെ ആദ്യം ഗുരുതരാവസ്ഥയില്‍ മോറിഗാവ് സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി, എന്നാല്‍ പിന്നീട് മെച്ചപ്പെട്ട ചികിത്സയ്ക്കായി ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് (ജിഎംസിഎച്ച്) മാറ്റിയിട്ടുണ്ട്.
മാര്‍ച്ച് രണ്ടിന് നാഗോണിലെ ബട്ടദ്രാവ പ്രദേശത്ത് സമാനമായ മറ്റൊരു സംഭവം ഉണ്ടായിരുന്നു. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റുകയായിരുന്നു. അയല്‍വാസിയായ യുവാവ് ആണ് വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചത്. കിടപ്പുമുറിയില്‍ കടന്നുകയറിയായിരുന്നു ആക്രമണം. സ്വയരക്ഷയ്ക്കായി കട്ടിലിനടിയില്‍ ഒളിപ്പിച്ചുവെച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് യുവതി അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]