
കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡനത്തിന് ഇരയാക്കിയതായി പരാതി. തിരുനെല്ലി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്.
ക്രൂര പീഡനത്തിന് ഇരയായി ജനനേന്ദ്രിയത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പനവല്ലി സ്വദേശിയായ പ്രതി അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം നാലാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി അജീഷ് 30 വയസുകാരിയെ വീട്ടില്‍ വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. ജനനേന്ദ്രിയത്തില്‍ ഗുരുതരമായ പരിക്കേറ്റ യുവതിയെ പ്രതിയും സുഹൃത്തും ചേര്‍ന്നാണ് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചത്. യുവതിയുടെ പരാതിയിലാണ് തിരുനെല്ലി പോലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ ബലാത്സംഗത്തിനും എസ്സി, എസ്ടി വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്.
പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോളിക്ക് വ്യക്തമാക്കി.ആദ്യം പരാതിയില്ലെന്ന് പറഞ്ഞ യുവതി പിന്നീട് പരാതിയുമായി രംഗത്തെത്തുകയായിരുന്നു. സംഭവം അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച തന്നെ പോലീസ് ആശുപത്രിയിലെത്തുകയും യുവതിയില്‍നിന്ന് വിവരങ്ങള്‍ ആരായുകയും ചെയ്തു. പരാതിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് മടങ്ങി. കഴിഞ്ഞദിവസം വീണ്ടും യുവതി പോലീസിനെ സമീപിക്കുകയയിരുന്നു.
ബന്ധുക്കള്‍ ഒപ്പം ഇല്ലാതിരുന്നതിനാലും അജീഷിന്റെ സമ്മര്‍ദത്താലുമാണ് നേരത്തെ പരാതി നല്കാന് കഴിയാതിരുന്നതെന്ന് യുവതി പോലീസിന് മൊഴി നല്കി. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]