
ലൈഗീക ബന്ധത്തില്‍ ഏര്‍പ്പെടാതെയോ പോണ് കാണാതെയോ രതിമൂര്‍ച്ഛയില്‍ എത്താനാകുമെന്ന് അധ്യാപിക രംഗത്ത്. യൂറോപ്പിലെ എസ്തോണില്‍ നിന്നുള്ള കരോലിന് സാര്‍സ്കിയാണ് ഇയൊരു അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. താന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഇതിന് വേണ്ടി ശ്രമിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ഇവര്‍ ലൈഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ യോനിയിലെ പേശികള്‍ മുറുകുകയും അസഹനീയമായ വേദന അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയായ വജിനിസ്മസ് അനുഭവപ്പെടുന്ന അവസ്ഥയില്‍ ജീവിക്കുന്നയാളാണ് ആവര്. ഇതോടെയാണ് യോഗയും മറ്റ് താന്ത്രിക പരിശീലനവും നടത്തി സ്വയം രതിമൂര്‍ച്ഛയിലെത്താന്‍ പരിശീലിച്ചതെന്നാണ് ഇവര്‍ പറയുന്നത്.
തനിക്കിപ്പോള്‍ ഒരു ഉത്തേജനവുമില്ലാതെ പത്ത് മിനിറ്റ് വരെ തനിക്ക് രതിമൂര്‍ച്ഛ അനുഭവിക്കാന്‍ സാധിക്കുമെന്നാണ് യുവതി ഇപ്പോള്‍ അവകാശപ്പെടുന്നത്. ഈ ‘ഓര്‍ഗാസ്മിക് എനര്‍ജി’ ഉണര്‍ത്താനുള്ള ശക്തി എല്ലാ സ്ത്രീകള്‍ക്കുമുണ്ടെന്ന് കരോലിന് പറയുന്നു. സെക്ഷ്വല്‍ മെഡിസിന് എന്ന ഒരു ശാസ്ത്ര ജേണലില്‍ അവര്‍ ഇതിനെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ പറയുന്നതില്‍ സത്യമുണ്ടോ എന്നറിയാന്‍ ചില ശാസ്ത്രഞ്ജര്മ്മാര് മുന്നോട്ട് വന്നിരുന്നു. ലൈംഗിക പഠനങ്ങളില്‍ ഉപയോഗിച്ച് വരുന്ന രതിമൂര്‍ച്ഛ റേറ്റിംഗ് സ്കെയിലില്‍ അവളുടെ രതിമൂര്‍ച്ഛ റാങ്ക് ചെയ്യാന്‍ ശാസ്ത്രജ്ഞര്‍ അവളോട് ആവശ്യപ്പെട്ടു. ഇതിലൂടെ ഇവര്‍ ക്ലൈമാക്സില്‍ എത്തിയെന്നുമാണ് റിപ്പോര്‍ട്ട്.
ഉത്തേജനമില്ലാത്ത രതിമൂര്‍ച്ഛയ്ക്ക് തൊട്ടുപിന്നാലെയും, 30 മിനിറ്റിനു ശേഷവും, 30 മിനിറ്റിന് മുമ്ബും രക്തപരിശോധനയും ഗവേഷകര്‍ നടത്തി. ഈ പരിശോധന ആഴ്ചയില്‍ ഒരിക്കല്‍ എന്ന നിലയില്‍ മൂന്ന് ആഴ്ചകളില്‍ ആവര്‍ത്തിച്ചു. ആദ്യ ആഴ്ചയില്‍, അഞ്ച് മിനിറ്റ് വരെ രതിമൂര്‍ച്ഛ നീണ്ടു നിന്നുവെന്ന് അവര്‍ കണ്ടെത്തി. രണ്ടാമത്തെ ആഴ്ച 10 മിനിറ്റും, മൂന്നാമത്തേത് ആഴ്ച്ച വീണ്ടും 10 മിനിറ്റും അത് നീണ്ടു നിന്നു. അഞ്ചു മിനിറ്റ് രതിമൂര്‍ച്ഛയ്ക്കുശേഷം നടത്തിയ പരിശോധനയില്‍ അവളുടെ രക്തത്തില്‍ പ്രോലക്റ്റിന്‍ എന്ന ഹോര്‍മോണിന്റെ അളവ് കാണാന്‍ സാധിച്ചു. രതിമൂര്‍ച്ഛയ്ക്ക് ശേഷം സ്ത്രീകള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് പ്രോലാക്റ്റിന് എന്ന് മുന്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 10 മിനിറ്റ് രതിമൂര്‍ച്ഛയ്ക്ക് ശേഷമുള്ള പരിശോധനയില്‍, ക്ലൈമാക്സിന് തൊട്ടുപിന്നാലെ പ്രോലാക്റ്റിന്റെ അളവ് 48 ശതമാനം ഉയര്‍ന്നതായി കണ്ടെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]