
പാലക്കാട്: പാലക്കാട് ഒലവക്കോട് ബൈക്ക് മോഷണകുറ്റമാരോപിച്ച്് നിരപരാധിയായ യുവാവിനെ നാട്ടുക്കാര് തല്ലി കൊന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് ആള്‍ക്കൂട്ടാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആലത്തൂര്‍ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പന്, പല്ലശന സ്വദേശി സൂര്യ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് മുണ്ടൂര്‍ കുമ്മാട്ടിക്കെത്തിയ മൂന്നംഗ സംഘം ബാറില്‍ മദ്യപിക്കാന്‍ കയറി.
എന്നാല്‍ തിരിച്ചിറങ്ങിയപ്പോള്‍ തങ്ങളുടെ ബൈക്ക് കാണാതായതോടെ സിസിടിവി പരിശോധിച്ചു. അതില്‍ ഒരാള്‍ ബൈക്ക് എടുത്ത് കൊണ്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. മോഷ്ടാവിനായുള്ള തിരച്ചിലിനിടയില്‍ റഫീക്ക് ഇവരുടെ മുന്നില്‍പ്പെടുന്നത്. ബൈക്ക് കൊണ്ടുപോയ ആള് ധരിച്ച അതേ വസ്ത്രങ്ങളായിരുന്നു റഫീക്ക് ധരിച്ചിരുന്നത്. റഫീക്കാണ് മോഷ്ടാവെന്ന ധാരണയിലായിരുന്നു മര്‍ദ്ദനം. ബൈക്ക് കൊണ്ടുപോയത് റഫീക്ക് തന്നെയാണോയെന്നതില്‍ വ്യക്തതയില്ല. എന്നാല്‍ കൊല്ലപ്പെട്ട റഫീഖ് മുന്‍പും ബൈക്ക് മോഷണ കേസില്‍ പ്രതിയായിട്ടുണ്ട്.
2018ല്‍ പാലക്കാട് നോര്‍ത്ത് സ്റ്റേഷനിലെ വാഹനമോഷണ കേസിലെ പ്രതിയാണ്. ഇതേ വര്‍ഷം കഞ്ചാവു കടത്ത് കേസിലും അറസ്റ്റിലായി. പാലക്കാട് കസബ സ്റ്റേഷനിലും കേസുകളുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പതിനഞ്ചോളം പേര് റഫീക്ക് അടിയേറ്റ് വീഴുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷി നല്കുന്ന വിവരം. ഇയാള്‍ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പൊലീസ് എത്തിയ ശേഷം കൂടി നിന്നവരും പോലീസുദ്യോഗസ്ഥരും ചേര്‍ന്നാണ് റഫീക്കിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]