
മുംബൈ
ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് കീഴടക്കി നവാഗതരായ ലഖ്നൗ സൂപ്പർ ജയന്റ്സ് മൂന്നാം ജയം ആഘോഷിച്ചു. ഓപ്പണർ ക്വിന്റൺ ഡി കോക്കാണ് (80) വിജയമൊരുക്കിയത്.
സ്കോർ: ഡൽഹി 3–-149, ലഖ്നൗ 4–-155 (19.4)
ശാർദുൽ ഠാക്കൂറിന്റെ അവസാന ഓവറിൽ ലഖ്നൗവിന് വേണ്ടിയിരുന്നത് അഞ്ച് റൺ. ആദ്യപന്തിൽ ദീപക് ഹൂഡ (11) പുറത്തായി. പകരമെത്തിയ യുവതാരം ആയുഷ് ബദാനി ഒരു ഫോറും സിക്സറും പറത്തി കളി ജയിപ്പിച്ചു. ക്രുണാൽ പാണ്ഡ്യ (19) മറുവശത്ത് ഇരുപത്തിരണ്ടുകാരന്റെ ആത്മവിശ്വാസം നിറഞ്ഞ ഷോട്ടുകൾക്ക് സാക്ഷിയായി.
ക്യാപ്റ്റൻ കെ എൽ രാഹുലിനേയും (24) എവിൻ ലൂയിസിനേയും (5) നഷ്ടമായശേഷം ഡി കോക്ക് കളിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്തു. 52 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും നിറഞ്ഞതാണ് വിക്കറ്റ്കീപ്പറുടെ ഇന്നിങ്സ്.
ഡൽഹിക്കായി ഓപ്പണർ പ്രൃഥ്വി ഷാ 34 പന്തിൽ 61 റണ്ണടിച്ചു. ക്യാപ്റ്റൻ ഋഷഭ് പന്തും (36 പന്തിൽ 39) സർഫ്രാസ് ഖാനും (28 പന്തിൽ 36) ക്രീസിലുണ്ടായിട്ടും റണ്ണൊഴുകിയില്ല. ഡേവിഡ് വാർണർ 12 പന്തിൽ നാല് റണ്ണാണ് നേടിയത്. ലഖ്നൗവിനായി രണ്ട് വിക്കറ്റ് വീഴ്ത്തി സ്പിന്നർ രവി ബിഷ്ണോയ് തിളങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]