
ന്യൂഡൽഹി
കർണാടക ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ഭീകരസംഘടനയായ അൽ ഖായ്ദ നേതാവ് അയ്മൻ അൽ സവാഹിരി. “ഹിന്ദു ജനാധിപത്യത്തിൽ’ മുസ്ലിംവിഭാഗം അടിച്ചമർത്തപ്പെടുകയാണെന്നും ഇന്ത്യൻ മുസ്ലിങ്ങൾ ഇതിനെതിരെ പ്രതികരിക്കണമെന്നും കൊടുംഭീകരനായ സവാഹിരി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സവാഹിരി മരിച്ചെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വീഡിയോ പുറത്തുവരുന്നത്. സെപ്തംബറിലാണ് അവസാനമായി സവാഹിരി വീഡിയോ പുറത്തുവിട്ടത്.
അതേസമയം, കർണാകടയിൽ തീവ്ര ഹിന്ദുത്വ വാദികൾക്കെതിരെ പ്രതികരിച്ച പെൺകുട്ടിയെ സവാഹിരി പേര് പറഞ്ഞ് പ്രശംസിച്ചതിനെ ചോദ്യം ചെയ്ത് പെൺകുട്ടിയുടെ പിതാവ് മൊഹമ്മദ് ഹുസൈൻ രംഗത്തെത്തി. “എന്റെ രാജ്യത്തെ പ്രശ്നങ്ങളിൽ ഇടപെടാൻ സവാഹിരി ആരാണ് ?. ഞാൻ എന്റെ രാജ്യത്ത് സന്തോഷവാനാണ്. ഞങ്ങളുടെ രാജ്യത്തെ പ്രശ്നങ്ങളിൽ ഇടപെടാൻ അൽ ഖായ്ദയുടെ ആവശ്യമില്ല.’ മകളുടെ പേര് പരാമർശിച്ചത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
സവാഹിരിയുടെ വീഡിയോ കര്‍ണാടകത്തില്‍ ബിജെപിക്ക് ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ പുതിയ ആയുധമായിരിക്കുകയാണ്.
ഹിജാദ് വിരുദ്ധപ്രക്ഷോഭകര്ക്ക് പിന്നില്‍ ആരാണെന്ന് ഇപ്പോള്‍ വെളിപ്പെട്ടെന്നാണ് കര്ണാടതത്തില് മന്ത്രിമാരടക്കമുള്ളവരുടെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]