
ആലപ്പുഴ: താന്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ അപ്പത്തിനും മുട്ട റോസ്റ്റിനും അമിത വിലയിടാക്കിയെന്ന എംഎല്‍എ ചിത്തരഞ്ജന്റെ പരാതി ഫലം കണ്ടു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചാ വിഷയമായ കാര്യമായിരുന്നു ചിത്തരഞ്ജന്റെ പ്രസ്താവന. ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലിപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയും നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്പം ഗ്രേവിയും നല്‍കിയതിന് 50 രൂപയും ഈടാക്കിയെന്നായിരുന്നു എംഎല്‍എ ഉയര്‍ത്തിയ പരാതി.
ഇതോടെ സംഭവത്തില്‍ ചിത്തരഞ്ജന് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതോടെ വിഷയം വലിയ ചര്‍ച്ചയായിരുന്നു. എന്നാലിപ്പോള്‍ പരാതിയില്‍ പറയുന്ന ഹോട്ടലില്‍ മുട്ട റോസ്റ്റിന്റെയും അപ്പത്തിന്റെയും വില കുറച്ചതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയില്‍ നിന്ന് 40 ആക്കിയാണ് വില കുറച്ചിട്ടുള്ളത്. മെനു കാര്‍ഡില്‍ 50 രൂപ എന്നുള്ളത് വെട്ടി 40 ആക്കിയിട്ടുമുണ്ട്. അപ്പത്തിന് അഞ്ച് രൂപ കുറച്ച് പത്ത് ആക്കിയെന്നും ഹോട്ടല്‍ ഉടമ അറിയിച്ചു. എന്നാല്‍ സംഗതി വിവാദമായ സമയത്ത് സാധാരണ മുട്ട റോസ്റ്റില്‍ നിന്നും വൃത്യസ്തമാണ് തങ്ങളുടെ മുട്ട റോസ്റ്റ് എന്നും പറഞ്ഞ് ഹോട്ടലുടമ രംഗത്ത് വന്നിരുന്നു. മുട്ട റോസ്റ്റിനു 50 രൂപ ഈടാക്കിയ ഹോട്ടലിനെതിരേ എംഎല്‍എ കളക്ടര്‍ക്കു നല്കിയ പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് ഹോട്ടലുടമ വിശദാകരണം നല്‍കിയത്.
ഹോട്ടല്‍ ബില്ല് വിവാദത്തില്‍ ജില്ലാ ഭരണകൂടത്തിന് നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. പി പി ചിത്തരഞ്ജന് എംഎല്‍എ ഭക്ഷണം കഴിച്ച ഹോട്ടലില്‍ വില കൂടുതല്‍ ആയിരുന്നുവെന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോര്‍ട്ട് കിട്ടി. എന്നാല്‍, നിയമപരമായ നടപടിക്ക് ജില്ലാ ഭരണകൂടത്തിന് അധികാരമില്ലെന്ന് കളക്ടര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]