
തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയ്ക്ക് കോടികള്‍ വില വരുന്ന ഇന്‍ഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകള്‍ വാങ്ങാനൊരുങ്ങി കേരളം. കാട്ടില്‍ ഒളിച്ചിരിക്കുന്ന മവോയിസ്റ്റുകളെ ആകാശ നിരീക്ഷണത്തിലൂടെ കണ്ടെത്താന്‍ ഹെലികോപ്ടറില്‍ ഘടിപ്പിക്കാവുന്ന ഈ ഇന്‍ഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകള്‍ സഹായിക്കും. കാട്ടിനുള്ളില്‍ മനുഷ്യരുടെ സാന്നിധ്യം മനസിലാക്കി വിവരങ്ങള്‍ നല്കാന് കഴിയുന്നവയാണ് ഇന്‍ഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകള്‍.
മവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തുന്ന തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ക്ക് ഇത് സഹായകരമാകും. മവോയിസ്റ്റ് വേട്ടയ്ക്കായി പോലീസ് നേരത്തേ വാടകയ്ക്കെടുത്ത ഹെലികോപ്ടറില്‍ ആകാശനിരീക്ഷണം നടത്തിയപ്പോള്‍ കാടിന്റെ പച്ചപ്പ് മാത്രമാണ് കാണാനായത്. താഴ്ന്നുപറക്കുന്ന കോപ്ടറിന്റെ ശബ്ദംകേട്ട് മവോയിസ്റ്റുകള്‍ കടന്നുകളയുന്നതായും തണ്ടര്‍ബോള്‍ട്ട് അറിയിച്ചിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് ഇവ വാങ്ങുന്നത്.
ഹെലികോപ്ടറുകള്‍ക്ക് താഴ്ന്ന് പറക്കാതെ തന്നെ ഇതുവഴി മനുഷ്യസാന്നിധ്യം തിരിച്ചറിയാം. മനുഷ്യശരീരത്തിലെ താപം തിരിച്ചറിഞ്ഞാണ് ഇവയുടെ പ്രവര്‍ത്തനം. രാത്രിയിലും പ്രവര്‍ത്തിക്കും. ഹെലികോപ്ടറില്‍ ഘടിപ്പിക്കാവുന്ന ഒരു ഡിറ്റക്ടറിന് ആറുകോടിയാണ് വില. ഇവ വാങ്ങാന്‍ കേന്ദ്രസഹായം ലഭിക്കും. ഡല്‍ഹിയിലെ ചിപ്സണ്‍ ഏവിയേഷനില്‍ നിന്ന് 80ലക്ഷം രൂപ മാസവാടക നല്‍കിയാണ് കോപ്ടര്‍ വാടകയ്ക്കെടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]