
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 80 ലക്ഷം രൂപ ലോട്ടറിയടിച്ചയാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ലോട്ടറിയടിച്ച പാങ്ങോട് സജി വിലാസത്തിൽ സജീവ് (35) മരിച്ച സംഭവത്തിൽ സുഹൃത്ത് മായാവി എന്ന സന്തോഷാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴുത്തിനേറ്റ ക്ഷതമാണ് സജീവിൻ്റെ മരണ കാരണം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
സന്തോഷ് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്നു സജീവ് പറഞ്ഞതായി സഹോദരൻ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് സന്തോഷിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തത്. സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ സന്തോഷ് സജീവനെ ആക്രമിക്കുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രതിയെ സംഭവ സ്ഥലത്തു എത്തിച്ചു തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ മാസം സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ സമ്മാനമായി സജീവന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം തുക ബാങ്കിലേക്ക് എത്തുകയും ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പതിന് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ സജീവ് സുഹൃത്തുക്കൾക്കായി സൽക്കാരം നടത്തുകയായിരുന്നു.
സർക്കാരത്തിനിടെ സുഹൃത്തായ മായാവി സന്തോഷ് എന്ന സന്തോഷുമായി വാക്കുതര്‍ക്കമുണ്ടായെന്നും പിന്നാലെയുണ്ടായ ഉന്തും തള്ളലിനുമിട മൺതിട്ടയിൽ നിന്ന് റബര്‍ തോട്ടത്തിൽ വീണ് മരിച്ചെന്നുമായിരുന്നു ബന്ധുക്കളുടെ പരാതി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]