
പാലക്കാട്: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം ജീവിതം വഴിമുട്ടി വൃക്ക വില്‍ക്കാനൊരുങ്ങി ലോറി ഉടമ. അബ്ദു റഹ്മാന് എന്ന പത്തിരിപ്പാല സ്വദേശിയായ നാഷണല്‍ പെര്‍മിറ്റ് ലോറി ഉടമയ്ക്കാണ് ഈ ദുരവസ്ഥ നേരിട്ടിരിക്കുന്നത്. 21 ലോറികളുടെ ഉടമയായിരുന്ന അബ്ദു റഹ്മാന് ഇപ്പോള്‍ ഒരു നാഷണല്‍ പെര്‍മിറ്റ് ലോറി മാത്രമാണ് ഉള്ളത്. അതില്‍ ഡ്രൈവറായി പോകുന്നതും റഹ്മാന് തന്നെയാണ്.
പ്രവാസിയായിരുന്ന റഹ്മാന് നാട്ടിലെത്തി ഇവിടെ തന്നെ തൊഴില്‍ ചെയ്ത് ജീവിക്കാനായാണ് ലോറികള്‍ വാങ്ങി സര്‍വീസ് തുടങ്ങിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ വന്നതോടെ ബിസിനസ് താളം തെറ്റി. ബാക്കി വണ്ടികളെല്ലാം വിറ്റ് ഒരു വണ്ടി മാത്രമാണ് ഇപ്പോഴുള്ളത്. 4040 രൂപ വീതം ഒരു വര്‍ഷത്തില്‍ നാല് തവണ ടാക്സ് അടയ്ക്കേണ്ടത് കൊറോണ വന്നതോടെ സര്‍ക്കാര്‍ സമയം നീട്ടി നല്കി. 2021 ഡിസംബര്‍ അവസാനം ടാക്സ് അടച്ചുതീര്‍ക്കണമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ കൈയില്‍ പൈസയില്ലാത്തതിനാല്‍ അത് അടയ്ക്കാനായില്ല. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാലക്കാട് ചന്ദ്രനഗറില്‍ വച്ച് ലോറി പിടിച്ചു. ലോറിയുടെ ടെസ്റ്റും ടാക്സും മുടങ്ങിയതിനാല്‍ അതിന് ഫൈന്‍ ഈടാക്കി. 12500 രൂപയാണ് ഫൈന്‍ അടച്ചത്. ലോറിയുടെ ടാക്സ് അടയ്ക്കാത്തതിനാല്‍ റവന്യൂ റിക്കവറിക്ക് ഓര്‍ഡറായിരുന്നു. റവന്യൂ റിക്കവറി ഒഴിവാക്കാനായി ലക്കടി പേരൂര്‍ രണ്ട് വില്ലേജില്‍ 26319 രൂപ അടച്ചു. എന്നാല്‍ വില്ലേജ് തെറ്റായി രേഖപ്പെടുത്തിയതിനാല്‍ 12 ദിവസം ലോറി പുറത്തേക്കിറക്കാനായില്ല.
മാസമുള്ള ലോറിയുടെ ഇഎംഐ, ടാക്സ്, ഇന്‍ഷുറന്‍സ് മുതലായവ ഈ ലോറി ഓടിച്ചുതന്നെ ഉണ്ടാക്കണം. കൂടാതെ ലോറിയുടെ മെയിന്റനന്‍സും നടത്തണം, ഒപ്പം കുടുംബവും. ഒരു ലിറ്റര്‍ ഡീസലിന് 65 രൂപയുണ്ടായിരുന്നപ്പോള്‍ ഉള്ള അതേ വാടക തന്നെയാണ് ഇപ്പോഴും ലോറിക്കാര് ഈടാക്കുന്നത്. ഈ വാടക കൊണ്ട് ഈ വ്യവസായം മുന്നോട്ടുകൊണ്ടുപോകാനാവില്ല.
ജീവിതം വഴിമുട്ടിയപ്പോള്‍ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച റഹ്മാന് ഇപ്പോള്‍ ജീവിക്കാനായി വൃക്ക വില്ക്കാന് ഒരുങ്ങുകയാണ്. ലക്ഷക്കണക്കിന് ലോറി ഉടമകളുടെ അവസ്ഥ ഇതുതന്നെയാണെന്നാണ് റഹ്മാന് പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]