
സ്വന്തം ലേഖിക
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ 15 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാം വഴി വിറ്റ കേസില്‍ പ്രതികള്‍ക്കെതിരെ എസ് സി / എസ്ടി വകുപ്പ് കൂടി ചുമത്തി.
പ്രതികളായ വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവര്‍ക്കെതിരെയാണ് നടപടി. വില്ലേജ് ഓഫീസില്‍ നിന്ന് പെണ്‍കുട്ടിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടിയ പശ്ചാത്തലത്തിലാണ് പുതിയ വകുപ്പ് കൂടി ചുമത്തിയത്.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് ദൃശ്യങ്ങള്‍ പണം കൊടുത്ത് വാങ്ങിയവരെ കണ്ടെത്താനാണ് ശ്രമം. പുനലൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
കുളത്തൂപ്പുഴയില്‍ 15 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ വിറ്റ ദമ്പതികള്‍ക്കെതിരെ വകുപ്പ് കുടപ്പിക്കുകയാണ് പൊലീസ്. വിഷ്ണു അടുപ്പം സ്ഥാപിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വിഷ്ണു പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും സ്വീറ്റി മൊബൈല്‍ ഫോണില്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പിന്നീട് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങള്‍ വിറ്റു. പതിനായിരം രൂപയാണ് ദൃശ്യങ്ങള്‍ വിറ്റതിലൂടെ ലഭിച്ചതെന്നാണ് വിഷ്ണു പൊലീസിന് നല്കിയ മൊഴി. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും.
എത്ര പേര്‍ക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ച് നല്‍കിയെന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമം.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]