
ചാലക്കുടി സ്വദേശിനിയായ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ പക്കല്‍ നിന്ന് പിടിച്ചത് ലഹരിമരുന്നല്ലെന്നും എല്‍.എസ്.ഡി. സ്റ്റാംപിന്റെ പ്രിന്റ് ഔട്ട് മാത്രമെന്നും രാസപരിശോധനാഫലം. ഈ കേസില്‍ ഷീല ജയിലില്‍ കിടന്നത് രണ്ടരമാസം. ലഹരിമരുന്നെന്ന വ്യാജേന ഇതു ബാഗില്‍ ഇട്ടത് ആരാണെന്ന് അറിയാന്‍ അന്വേഷണം വേണമെന്ന് ഷീല ആവശ്യപ്പെട്ടു. ഫെബ്രുവരി 27ന് ചാലക്കുടി എക്സൈസ് കൊട്ടിഘോഷിച്ച വാര്‍ത്തയായിരുന്നു ബ്യൂട്ടിപാര്‍ലര്‍ ഉടമയായ വനിതയില്‍ നിന്ന് പന്ത്രണ്ട് എല്‍.എസ്.ഡി. സ്റ്റാംപ് പിടികൂടിയെന്ന കേസ്. ചാലക്കുടി സ്വദേശിനിയായ ഷീല സണ്ണിയായിരുന്നു ആ വനിത. 72 ദിവസം ജയിലില്‍ കിടന്നു. അവസാനം, ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. എക്സൈസ് ഉദ്യോഗസ്ഥര്‍ ബ്യൂട്ടിപാര്‍ലറില്‍ എത്തി ഹാന്‍ഡ് ബാഗ് തുറന്ന് എല്‍.എസ്.ഡി. സ്റ്റാംപ് കണ്ടെടുക്കുകയായിരുന്നു. സ്കൂട്ടറില്‍ നിന്നും കിട്ടി സ്റ്റാംപ്. ഈ രണ്ടിടം മാത്രം പരിശോധിച്ചായിരുന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. കയ്യോടെ അറസ്റ്റ് ചെയ്ത ഷീലയെ റിമാന്‍ഡ് ചെയ്തു. കാക്കനാട് ലാബില്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ഫലം ഞെട്ടിക്കുന്നതായി. പിടികൂടിയത് ലഹരിമരുന്നല്ല. എല്‍.എസ്.ഡി. സ്റ്റാംപിന്റെ വെറും പ്രിന്റൗട്ട് മാത്രം. നിരപരാധിയായ ഒരു സ്ത്രീയെ ഇല്ലാത്ത ലഹരിമരുന്നിന്റെ പേരില്‍ എക്സൈസ് ജയിലിലടച്ചത് രണ്ടരമാസവും.
കേസിനു ശേഷം ബ്യൂട്ടിപാര്‍ലര്‍ അടച്ചു. ബന്ധുക്കളും നാട്ടുകാരും ഒറ്റപ്പെടുത്തി. പലിശയ്ക്കു വായ്പയെടുത്തായിരുന്നു പാര്‍ലര്‍ തുടങ്ങിയത്. വീട്ടില്‍ നിരന്തരം പലിശക്കാരുടെ ബഹളവും. ഇനി, ഈ വ്യാജ ലഹരിമരുന്ന് ആരാണ് ബാഗില്‍ ഇട്ടത്? ആരാണ് എക്സൈസിനെ തെറ്റായ വിവരം അറിയിച്ചത്? ഉത്തരവാദിത്വമില്ലാതെ കേസെടുത്ത് നിരപരാധിയെ പിടികൂടിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എതിരെ എന്ത് നടപടിയെടുത്തു? ഈ ചോദ്യത്തിനുള്ള ഉത്തരം അവശേഷിക്കുകയാണ്. നിലവില്‍ എക്സൈസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം കേസന്വേഷിച്ചു വരികയാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]