
കൊല്‍ക്കത്ത∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനു വേണ്ടിയുള്ള ഇന്ത്യൻ ടീമില്‍ ഉൾപ്പെടുത്താതിരുന്നതിനു പിന്നാലെ, കൊൽക്കത്തയിൽവച്ച് ദീര്‍ഘനേരം സംസാരിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും ഇന്ത്യൻ പരിശീലകന് ഗൗതം ഗംഭീറും. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കു വേണ്ടി കൊൽക്കത്തയിലെ ഇന്ത്യൻ ടീം ക്യാംപിലാണ് സഞ്ജുവുള്ളത്. ബുധനാഴ്ചയാണ് പരമ്പരയിലെ ആദ്യ മത്സരം.
ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ജഴ്സിയിൽ ആതിഥേയരുടെ പേരില്ല? പ്രതിഷേധിച്ച് പാക്ക് ക്രിക്കറ്റ് ബോർഡ്
Cricket
കൊൽക്കത്തയിലെ പരിശീലനത്തിനിടെയാണ് ഗ്രൗണ്ടിൽവച്ച് ഗംഭീറും സഞ്ജുവും ഏറെ നേരം സംസാരിച്ചത്. ചാംപ്യൻസ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ പരിശീലകൻ ഗൗതം ഗംഭീർ സഞ്ജുവിനു വേണ്ടി വാദിച്ചിരുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. സഞ്ജുവിനെ വിക്കറ്റ് കീപ്പറായി വേണമെന്നായിരുന്നു ഗംഭീറിന്റെ ആവശ്യം. എന്നാൽ ഋഷഭ് പന്ത് മതിയെന്ന നിലപാടിലായിരുന്നു രോഹിത് ശർമ. ഇതോടെ സിലക്ടര്‍ അജിത് അഗാർക്കറും ഋഷഭ് പന്തിനെ പിന്തുണയ്ക്കുകയായിരുന്നു.
ചാംപ്യൻസ് ട്രോഫി ടീമിൽ മാറ്റങ്ങൾക്ക് ഫെബ്രുവരി 13 വരെ സമയം, സഞ്ജുവിന് നിർണായകം; വിദൂര സാധ്യത ബാക്കിയുണ്ട്!
Cricket
ഋഷഭ് പന്തിനു പുറമേ കെ.എൽ. രാഹുലും ചാംപ്യന്‍സ് ട്രോഫി ടീമിൽ വിക്കറ്റ് കീപ്പറായുണ്ട്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസണാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. അഞ്ച് മത്സരങ്ങളിലും സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
English Summary:
Gambhir- Sanju Samson discussion during practice session
TAGS
Gautam Gambhir
Sanju Samson
Indian Cricket Team
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com