
പരിശീലനത്തിനു വരുമ്പോൾ ബാറ്റ് കൊണ്ടുവരാൻ മറക്കുന്നയാൾ എന്നാണ് രോഹിത് ശർമയെക്കുറിച്ച് സാക്ഷാൽ സുനിൽ ഗാവസ്കർ ഒരിക്കൽ പറഞ്ഞത്. ഗ്രൗണ്ടിന് അകത്തും പുറത്തും രോഹിത്തിന്റെ മറവി അത്രമേൽ പ്രശസ്തമാണ്. എന്നാൽ ടീമിന്റെ തീം സോങ് ആദ്യം കാണാതെ പഠിച്ചയാൾ എന്നാണ് ഐപിഎൽ ടീം ഡെക്കാൻ ചാർജേഴ്സിൽ സഹതാരമായിരുന്ന ന്യൂസീലൻഡുകാരൻ സ്കോട് സ്റ്റൈറിസിന് രോഹിത്തിനെക്കുറിച്ചുള്ള ഓർമ.
‘ഗോ ചാർജേഴ്സ്’ എന്നു തുടങ്ങുന്ന ആ പാട്ടും പാടി ഡെക്കാൻ ടീമിന്റെ ഡ്രസിങ് റൂമിലൂടെ കറങ്ങി നടന്ന അന്നത്തെ ഇരുപതുകാരൻ പയ്യനു രാജ്യാന്തര ക്രിക്കറ്റിലെ സൂപ്പർ താരമാകാനുള്ള എല്ലാ കഴിവുമുണ്ടെന്ന് സ്റ്റൈറിസും ആഡം ഗിൽക്രിസ്റ്റും ഉൾപ്പെടെയുള്ള സഹതാരങ്ങൾ അന്നേ മനസ്സിലാക്കിയിരുന്നു. 17 വർഷങ്ങൾക്കിപ്പുറം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരുടെയും താരങ്ങളുടെയും പട്ടികയിൽ മുന്നിലാണ് രോഹിത് ശർമയുടെ സ്ഥാനം.
∙ ദ് ഡെക്കാൻ ബോയ്
ഏറ്റവും വില ലഭിക്കാനിടയുള്ള യുവതാരം എന്ന വിശേഷണവുമായാണ് 2008ലെ ഐപിഎൽ ലേലത്തിൽ രോഹിത് എത്തിയത്. 2007ൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഉൾപ്പെടെ മികച്ച പ്രകടനം നടത്തിയതിനാലാണ് 2008 ലേലത്തിൽ രോഹിത്തിനു താരപരിവേഷം ലഭിച്ചത്. പ്രതീക്ഷകൾ തെറ്റിക്കാതെ 4.2 കോടി രൂപയ്ക്കു ഡെക്കാൻ ചാർജേഴ്സ് രോഹിത്തിനെ റാഞ്ചി.
ഉദ്ഘാടന സീസണിൽ 13 മത്സരങ്ങളിൽ 36.72 ശരാശരിയിൽ 404 റൺസായിരുന്നു നേട്ടം. തൊട്ടടുത്ത വർഷവും ഈ ബാറ്റിങ് മികവു തുടർന്ന രോഹിത്, ബോളിങ്ങിലും ടീമിന്റെ രക്ഷകനായി. 16 മത്സരങ്ങളിൽ നിന്ന് 362 റൺസും ഹാട്രിക് ഉൾപ്പെടെ 11 വിക്കറ്റും നേടിയ ഓൾറൗണ്ട് മികവ് ഡെക്കാൻ ടീമിന്റെ കന്നി ഐപിഎൽ കിരീടത്തിലേക്കു വഴിവെട്ടി.
∙ വെൽക്കം ടു മുംബൈ
3 സീസണുകളിലായി ഡെക്കാനിൽ മികവു തെളിയിച്ചതോടെയാണ് 2011 മെഗാ താരലേലത്തിൽ 13 കോടി രൂപ നൽകി മുംബൈ ഇന്ത്യൻസ് രോഹിത്തിനെ സ്വന്തമാക്കുന്നത്. ലോക്കൽ ബോയ് ഇമേജും സച്ചിൻ തെൻഡുൽക്കറിനു ശേഷം ടീമിന്റെ ഐക്കൺ പ്ലെയറാക്കാൻ സാധിക്കുന്ന താരമെന്നതും രോഹിത്തിന്റെ മുംബൈയിലേക്കുള്ള വരവിനു കാരണമായി. മുംബൈയിലെ ആദ്യ സീസണിൽ 16 മത്സരങ്ങളിൽ 372 റൺസായിരുന്നു രോഹിത്തിന്റെ നേട്ടം. തൊട്ടടുത്ത വർഷം 17 മത്സരങ്ങളിൽ സെഞ്ചറിയടക്കം 433 റൺസ് നേടിയ രോഹിത്, ഐപിഎലിൽ സെഞ്ചറിയും ഹാട്രിക്കും നേടുന്ന ആദ്യ താരമായി.
2013ൽ റിക്കി പോണ്ടിങ്ങിന്റെ പിൻഗാമിയായി രോഹിത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. ആ സീസണിൽ മുംബൈ ഐപിഎലിൽ ആദ്യമായി ജേതാക്കളായി. അതേ വർഷം തന്നെ ചാംപ്യൻസ് ലീഗ് ട്വന്റി20യിലും മുംബൈ കപ്പുയർത്തി. ‘മുംബൈഛാ രാജാ’ (മറാഠി ഭാഷയിൽ മുംബൈയുടെ രാജാവ്) എന്നു ടീം ആരാധകർ രോഹിത്തിനെ വിളിച്ചു തുടങ്ങി. പിന്നാലെ 2015, 2017, 2019, 2020 വർഷങ്ങളിൽ ഐപിഎൽ ജേതാക്കളായ മുംബൈ ഏറ്റവും കൂടുതൽ കിരീടം നേടുന്ന ടീമുമായി. (2023ലെ വിജയത്തോടെ ചെന്നൈ സൂപ്പർ കിങ്സും മുംബൈയുടെ ‘5 കപ്പ്’ റെക്കോർഡിന് ഒപ്പമെത്തി.)
∙ കൈവിട്ട നായകസ്ഥാനം
നീണ്ട 11 സീസണുകളിൽ ടീമിനെ നയിച്ച രോഹിത്, 2024ൽ ഹർദിക് പാണ്ഡ്യയ്ക്കു ക്യാപ്റ്റൻസി കൈമാറി. ഇതോടെ രോഹിത്തിന്റെ ഐപിഎൽ കരിയറിന് പതിയെ തിരശ്ശീല വീഴുകയാണെന്ന് പലരും കരുതിയെങ്കിലും അതേ വർഷം ഐപിഎലിൽ രണ്ടാം സെഞ്ചറി നേടിയ രോഹിത് കരുത്തുകാട്ടി. തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇത്തവണ എത്തുന്നതെങ്കിൽ കരിയറിലെ ഏഴാം ഐപിഎൽ കിരീടമാണ് രോഹിത്തിന്റെ മോഹം.
ലോകകപ്പ് നേടിയതോടെ ട്വന്റി20 മതിയാക്കിയ മുപ്പത്തിയേഴുകാരൻ രോഹിത്, ഈ സീസണിൽ കിരീടം നേടിയാൽ ഐപിഎൽ മതിയാക്കുമെന്നു കരുതുന്നവരും കുറവല്ല.
English Summary:
From Deccan Chargers to Mumbai’s Throne: The Rohit Sharma Story
TAGS
Sports
Rohit Sharma
Mumbai Indians
Indian Premier League
Sunil Gavaskar
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]