
കൊളംബോ∙ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിക്ക് ഏകദിന പരമ്പരയിലെ സമ്പൂർണ വിജയവുമായി ശ്രീലങ്ക അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ, ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഓസ്ട്രേലിയയ്ക്ക് ഞെട്ടിക്കുന്ന തോൽവി! കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ 24.2 ഓവറിൽ വെറും 107 റൺസിന് പുറത്തായ ഓസ്ട്രേലിയ, 174 റൺസിന്റെ കൂറ്റൻ തോൽവി വഴങ്ങി. ശ്രീലങ്ക നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ 281 റൺസെടുത്തപ്പോഴാണ്, ഓസ്ട്രേലിയ പകുതി ഓവറുകൾ പോലും പൂർത്തിയാക്കാനാകാതെ വെറും 107 റൺസിന് പുറത്തായത്. പരമ്പരയിലെ ആദ്യ മത്സരത്തിലും ബാറ്റിങ് തകർച്ച നേരിട്ട് 165 റൺസിന് പുറത്തായ ഓസീസ്, 49 റൺസിന് തോറ്റിരുന്നു. ഇതോടെ 2 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ശ്രീലങ്ക തൂത്തുവാരി.
ഓസീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, കുശാൽ മെൻഡിസിന്റെ സെഞ്ചറിക്കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. മെൻഡിസ് 115 പന്തിൽ 11 ഫോറുകൾ സഹിതം 101 റൺസെടുത്തു. ഓപ്പണർ നിഷാൻ മധുഷ്ക, ക്യാപ്റ്റൻ ചരിത് അസാലങ്ക എന്നിവരുടെ അർധസെഞ്ചറികളും ലങ്കയ്ക്ക് കരുത്തായി. മധുഷ്ക 70 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 51 റൺസെടുത്ത് പുറത്തായപ്പോൾ, അസാലങ്ക 66 പന്തിൽ ആറു ഫോറം മൂന്നു സിക്സും സഹിതം 78 റൺസെടുത്ത് പുറത്താകാതെ നിന്നു. 21 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 32 റൺസെടുത്ത ജനിത് ലിയനേജിന്റെ പ്രകടനവും നിർണായകമായി. പിരിയാത്ത അഞ്ചാം വിക്കറ്റിൽ വെറും 35 പന്തിൽ 66 റൺസ് അടിച്ചുകൂട്ടിയാണ് അസാലങ്ക – ജനിത് സഖ്യം ശ്രീലങ്കയെ 280 കടത്തിയത്.
മറുപടി ബാറ്റിങ്ങിൽ ഒരിക്കൽക്കൂടി തകർന്നടിഞ്ഞ ഓസീസ് നിരയിൽ, 34 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 29 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ടോപ് സ്കോററായി. ജോഷ് ഇൻഗ്ലിസ് 27 പന്തിൽ നാലു ഫോറുകളോടെ 22 റൺസെടുത്തു. 18 പന്തിൽ മൂന്നു ഫോറുകൾ സഹിതം 18 റൺസെടുത്ത ഓപ്പണർ ട്രാവിസ് ഹെഡാണ് രണ്ടക്കം കണ്ട മറ്റൊരാൾ. മറ്റുള്ളവർക്കൊന്നും രണ്ടക്കത്തിൽ പോലും എത്താനായില്ല. 7.2 ഓവറിൽ 35 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത ദുനിത് വെല്ലാലഗെയുടെ നേതൃത്വത്തിലാണ് ശ്രീലങ്ക ഓസീസിനെ തകർത്തത്. അസിത് ഫെർണാണ്ടോ നാല് ഓവറിൽ 23 റൺസ് വഴങ്ങിയും വാനിന്ദു ഹസരംഗ ഏഴ് ഓവറിൽ 23 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
WHAT A BALL!
Wellalage picks up his second and Maxwell is on his way #SLvAUS pic.twitter.com/p0XgIAjz1J
— 7Cricket (@7Cricket) February 14, 2025
പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 46 ഓവറിൽ 214 റൺസിന് എറിഞ്ഞിട്ട ഓസീസ്, മറുപടി ബാറ്റിങ്ങിൽ 33.5 ഓവറിൽ 165 റൺസ് പുറത്തായാണ് തോൽവി വഴങ്ങിയത്. ക്യാപ്റ്റൻ ചരിത് അസാലങ്കയുടെ സെഞ്ചറിക്കരുത്തിലാണ് (127) ശ്രീലങ്ക 214 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ നാലു വിക്കറ്റ് വീഴ്ത്തി മഹീഷ് തീക്ഷണ, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ അസിത ഫെർണാണ്ടോ, ദുനിത് വെല്ലാലഗെ എന്നിവർ ചേർന്നാണ് തകർത്തത്. ക്യാപ്റ്റൻ പാറ്റ് കമിൻസ്, പേസർമാരായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, ഓൾറൗണ്ടർമാരായ മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയ്നിസ് എന്നീ പ്രമുഖരില്ലാതെ ചാംപ്യൻസ് ട്രോഫിക്ക് തയാറെടുക്കുന്ന ഓസീസിന്, കനത്ത തിരിച്ചടിയാണ് ഈ തോൽവികൾ.
English Summary:
Australia suffer big blow ahead of Champions Trophy as a beat them by 174 runs
TAGS
Sri Lanka Cricket Team
Australian Cricket Team
International Cricket Council (ICC)
Champions Trophy Cricket 2025
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]