
തിരുവനന്തപുരം ∙ ദേശീയ ഗെയിംസിന്റെ തയാറെടുപ്പിനായി പണം ആവശ്യപ്പെട്ട് അയച്ചെന്നു സ്പോർട്സ് കൗൺസിൽ പറയുന്ന ഫയൽ തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നു ധനവകുപ്പ്. ഇന്നലെ മനോരമയിൽ വാർത്ത വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ പണം ആവശ്യപ്പെട്ടുള്ള ഫയൽ ഇതുവരെ തങ്ങൾക്കു കൈമാറിയിട്ടില്ലെന്നാണു ബോധ്യപ്പെട്ടതെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
ദേശീയ ഗെയിംസിനായി ബജറ്റിൽ പണം മാറ്റിവച്ചിട്ടുണ്ട്. എന്നാൽ, പണം അനുവദിക്കണമെങ്കിൽ സ്പോർട്സ് കൗൺസിൽ പ്രപ്പോസൽ തയാറാക്കി കായിക വകുപ്പിനു നൽകണം. കായിക വകുപ്പ് ധനവകുപ്പിനു കൈമാറും. അപ്പോഴാണ് പണം നൽകാൻ ധനവകുപ്പ് റിലീസ് ഓർഡർ ഇറക്കുന്നത്. ഇത്തരത്തിൽ ഒരു പ്രപ്പോസലും ഇത്തവണ സ്പോർട്സ് കൗൺസിലിൽ നിന്നു ലഭിച്ചിട്ടില്ല.
കഴിഞ്ഞ വർഷം സ്പോർട്സ് കൗൺസിൽ പണം ആവശ്യപ്പെട്ടപ്പോൾ തൊട്ടുമുൻ വർഷത്തെ പണം വിനിയോഗിച്ചതിന്റെ രേഖകൾ ആവശ്യപ്പെട്ടു. എന്നാൽ, ഇതു കൈമാറാൻ കൗൺസിൽ തയാറായില്ല. ഒടുവിൽ വകുപ്പിൽ നിന്നു സമ്മർദം കടുത്തപ്പോൾ രേഖ പരിശോധിക്കാതെ തന്നെ 5 കോടി അനുവദിക്കേണ്ടി വന്നു. വിവിധ അസോസിയേഷനുകൾക്കു നൽകേണ്ട ഇൗ പണമാകട്ടെ സ്പോർട്സ് കൗൺസിൽ സ്വന്തം ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാനാണ് ഉപയോഗിച്ചത്.
ആനുകൂല്യങ്ങളുടെ കാര്യത്തിൽ ആരോടും ചോദിക്കാതെ സ്വന്തം നിലയ്ക്കാണ് കൗൺസിൽ തീരുമാനങ്ങളെടുക്കുന്നത്. സ്പോർട്സ് കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള പല അസോസിയേഷനുകളും തങ്ങൾക്കു പണം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി സർക്കാരിനെ സമീപിക്കുകയാണെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
English Summary:
National Games Funding: Kerala Sports Council fails to submit proposal
TAGS
Sports
Malayalam News
Thiruvananthapuram News
Financial Crisis
KN Balagopal
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]