
ന്യൂഡൽഹി ∙ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫിറ്റ്നസ് റാങ്കിങ് നടപ്പാക്കണമെന്ന് ദേശീയ കായിക നയത്തിന്റെ കരടുരേഖയിൽ ശുപാർശ. കായികരംഗത്തു ജനമുന്നേറ്റം വർധിപ്പിക്കുന്നതിനായാണിത്.
കായിക ഫെഡറേഷനുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നും ഫിറ്റ്നസ് പരിപാടികൾ ആവിഷ്കരിക്കണമെന്നും കേന്ദ്ര കായികമന്ത്രാലയം അവതരിപ്പിച്ച കരടു രേഖ ശുപാർശ ചെയ്യുന്നു. 2001ലെ ദേശീയ കായിക നയത്തിനു പകരമായിട്ടാണ് പുതിയ നയം വരിക.
കരടു രേഖ കായികമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (yas.gov.in) ലഭ്യമാണെന്നു കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. പൊതുജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും നിർദേശങ്ങൾ സമർപ്പിക്കാൻ 27 വരെ അവസരമുണ്ട്. ഇവ കൂടി പരിശോധിച്ച ശേഷം ദേശീയ കായികനയം അന്തിമമായി പ്രഖ്യാപിക്കും. പ്രാദേശിക കായിക ഇനങ്ങളെ ദേശീയ–രാജ്യാന്തര ശ്രദ്ധയിലെത്തിക്കാന്‍ നടപടി വേണമെന്നും കരട് രേഖയിൽ നിർദേശമുണ്ട്.
English Summary:
Fitness ranking in educational institutions
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]