
ലണ്ടന്‍: ഓവലില്‍ ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റിന്റെ ആദ്യ ദിവസം മഴയുടെ കളിയായിരുന്നു. കൂടുതല്‍ സമയം മഴയായതിനാല്‍ ആദ്യ രണ്ട് സെഷനുകള്‍ക്കിടെ 29 ഓവറുകള്‍ എറിയാന്‍ മാത്രമാണ് സാധിച്ചത്.
ഇതിനിടെ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. യശസ്വി ജയ്സ്വാള്‍ (2), കെ എല്‍ രാഹുല്‍ (14), ശുഭ്മാന്‍ ഗില്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
സായ് സുദര്ശന് (), കരുണ്‍ നായര്‍ () എന്നിവര്‍ ക്രീസിലുണ്ട്. ഗുസ് അറ്റ്കിന്സണ്, ക്രിസ് വോക്സ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.
ഇക്കൂട്ടത്തില്‍ ശുഭ്മാന്‍ ഗില്‍ റണ്ണൗട്ടാവുകയായിരുന്നു. അറ്റ്കിന്‍സണിന്റെ പന്ത് തട്ടിയിട്ട് അനാവവശ്യ സിംഗിളിന് ശ്രമിക്കുകയായിരുന്നു താരം.
എന്നാല്‍ പന്തെടുത്ത അറ്റ്കിന്സണ് സ്റ്റംപിലേക്ക് എറിഞ്ഞു. താരം ക്രീസില്‍ നിന്ന് പുറത്തായിരുന്നു.
യഥാര്‍ത്ഥത്തില്‍ അവിടെ റണ്‍സിനുള്ള സാധ്യത ഇല്ലായിരുന്നു. റണ്ണൗട്ട് വീഡിയോ കാണാം… Shubman Gill run out – a big moment in the game.#Tsunami2025 @elympics_ai @vooi_io @OpenledgerHQ pic.twitter.com/VbUSxYdDuy — Kalpana (@RajPal529505) July 31, 2025 നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.
അറ്റ്കിന്‍സണിന്റെ പന്തില്‍ ജയ്സ്വാള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പരമ്പരയില്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുകായിരുന്നു താരം.
പിന്നീട് രാഹുല്‍ – സായ് സഖ്യം 15 ഓവര്‍ വരെ പിടിച്ചുനിന്നു. ഇതിനിടെ ഇവരുവരും 28 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍, രാഹുലിന് അധികനേരം ക്രീസില്‍ തുടരാനായില്ല. വോക്സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.
തുടര്‍ന്ന് മഴയെത്തുന്നത് വരെ സായ് – ഗില്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. എന്നാല്‍ മഴയ്ക്ക് ശേഷം ഗില്ലിന്റെ വിക്കറ്റ് കൂടി ഇന്ത്യക്ക് നഷ്ടമാവുകയായിരുന്നു.
നേരത്തെ, ടോസ് ജയിച്ച ഇംഗ്ലണ്ട് നായകന് ഒല്ലി പോപ്പ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാലാണ് ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തത്.
ഓവലില്‍ ടോസിന് മുമ്പ് വരെ മഴ പെയ്തിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്.
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന് പരിക്കേറ്റതിനാല്‍ ഒല്ലി പോപ്പ് ആണ് ഇന്ന് ഇംഗ്ലണ്ടിനെ നയിക്കുന്നത്. പേസര്‍ ജോഫ്ര ആര്‍ച്ചറും സ്പിന്നര്‍ ലിയാം ഡോസണും ബ്രെയ്ഡന്‍ കാര്‍സും ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലില്ല.
ജോഷ് ടംഗും ജാമി ഓവര്‍ടണും ബെഥേലുമാണ് ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇളവനിലെത്തിയത്. മാഞ്ചസ്റ്ററില്‍ നാലാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യയും നാല് മാറ്റങ്ങള്‍ വരുത്തി.
സായ് സുദര്ശന് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം കരുണ്‍ നായര്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. പേസര്‍ ജസ്പ്രീത് ബുുമ്രക്ക് വിശ്രമം അവുദിച്ചപ്പോള്‍ പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
അന്‍ഷുല്‍ കാംബോജിന് പകരം പ്രസിദ്ധ് കൃഷ്ണയും റിഷഭ് പന്തിന് പകരം ധ്രുവ് ജുറെലും ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്. ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ഗുസ് അറ്റ്കിന്സണ്, ജാമി ഓവര്ട്ടണ്, ജോഷ് ടംഗ് ഇന്ത്യ പ്ലേയിംഗ് ഇലവന്: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്ശന്, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]