
കേരളത്തിൽ വൻ ആരാധക വൃന്ദമുള്ള റാപ്പറാണ് ഹിരൺദാസ് മുരളി എന്ന വേടൻ. മൂർച്ചയുള്ള വാക്കുകളും വരികളുമായി ഒരു തലമുറകെ ഒന്നാകെ കയ്യിലെടുത്ത വേടൻ അടുത്തിടെ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇതര സംസ്ഥാനങ്ങളിലും വേടൻ ശ്രദ്ധനേടി. തമിഴകത്ത് നിന്നും വേടനെ പിന്തുണച്ച് വ്ലോഗർമാർ വീഡിയോ ചെയ്തിരുന്നു. ഈ അവസരത്തിൽ തമിഴ് നിര്‍മാതാവും മാധ്യമപ്രവര്‍ത്തകനുമായ അന്തനൻ, വേടനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
വേടന് ലഭിക്കുന്ന പിന്തുണ കാണുമ്പോൾ അത്ഭുതവും സന്തോഷവും തോന്നുന്നെന്ന് അന്തനൻ പറയുന്നു. ഭാരതിയാർ വീണ്ടും ജനിച്ച് വന്നത് പോലെയാണ് തനിക്ക് വേടനെ കാണുമ്പോൾ തോന്നുന്നതെന്നും കേസുകളിൽ നിന്നെല്ലാം മുക്തനായി വേടൻ തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തനന്റെ വാക്കുകൾ ഇങ്ങനെ
കേരളത്തിൽ വൻ ആരാധക വൃന്ദമുള്ള റാപ്പറാണ് വേടൻ. അദ്ദേഹത്തിന്റെ ആരാധക വൃന്ദത്തെയും അവരുടെ പ്രായവും നോക്കുമ്പോൾ ഈ തലമുറയിൽ ഒരു വിശ്വാസം ഒക്കെ തോന്നുകയാണ്. വേടന്റെ വാക്കുകളും പാട്ടുകളും പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്നു. അതുകാണുമ്പോൾ ആശ്ചര്യവും ഉത്സാഹവും തോന്നുകയാണ്. അടുത്തിടെ അനിരുദ്ധിന്റെ സംഗീത നിശ കേരളത്തിൽ നടന്നിരുന്നു. ആയിരക്കണക്കിന് യുവാക്കൾ മണിക്കൂറുകളോളം നിന്ന് കൊണ്ട് പാട്ട് ആസ്വദിക്കുന്നത് കണ്ടു. അനിരുദ്ധിന്റെ അതേ വൈബ്. അതുകണ്ട് എനിക്ക് വിഷമം തോന്നി. മെലഡി പാട്ടുകളെ ‘കൊന്ന് കുഴിച്ചുമൂടിയ’ ആളാണ് അനിരുദ്ധ്. ഇന്നത്തെ തലമുറയ്ക്ക് അതിഷ്ടപ്പെടും. എന്നാൽ അനിരുദ്ധ് മോശം പാട്ടുകാരനാണെന്നല്ല ഞാൻ ഉദ്ദേശിച്ചത്. ഇപ്പോഴത്തെ പിള്ളേരുടെ പൾസ് പിടിച്ച് അവൻ പാട്ടുണ്ടാക്കുന്നു. പക്ഷേ വേടന് ലഭിക്കുന്ന പിന്തുണയും അദ്ദേഹം നൽകുന്ന പിന്തുണയും കാണുമ്പോൾ അത്ഭുതം തോന്നുന്നു.
ഈ പ്രായത്തിൽ ഇത്രയും ആശയങ്ങൾ പറയുന്നല്ലോ എന്ന് തോന്നിന്നി പോകുകയാണ്. ഭരതിയാർ വീണ്ടും ജനിച്ച് വന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഒരുകാലത്ത് ഭരതിയാർക്ക് ഉണ്ടായിരുന്ന സ്ഥാനത്തിന് അടുത്തേക്ക് വേടൻ വരുന്നു. നിലവിൽ വേടനെതിരെ വിവാദങ്ങൾ നടക്കുന്നുണ്ട്. എന്നിരുന്നാലും അവിടുത്തെ സർക്കാരിന് അദ്ദേഹത്തോട് താല്പര്യമുണ്ട്. കേസുകളിൽ നിന്നും തിരിച്ചുവരും എന്ന് ഞാൻ വിശ്വസിക്കുന്നു. കേരളം വേടന്റെ വരികൾക്ക് അടിമപ്പെട്ടിരിക്കുകയാണ്. അതേ കരുത്തോടെ വേടൻ നിലനിൽക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]