
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മാവൻ ഹരികുമാർ വെളിപ്പെടുത്തുന്നത് പലതും പുറത്തുപറയൻ കഴിയില്ലെന്ന് റൂറൽ എസ്പി കെ.എസ് സുദർശൻ. കേസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ പ്രതിക്ക് പങ്കുള്ളതായി തന്നെയാണ് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളതെന്ന് എസ്പി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
വിശദമായി കാര്യങ്ങൾ മനസിലാകണമെങ്കിൽ ശാസ്ത്രീയപരമായി പരിശോധനകൾ നടത്തേണ്ടതുണ്ട്. കുറ്റം ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹരികുമാറിനെ അറസ്റ്റ് ചെയ്തത്. ഡിലീറ്റ് ചെയ്തതടക്കമുള്ള വാട്സാപ്പ് ചാറ്റുകൾ തിരികെ എടുക്കുമെന്നും എസ്പി വ്യക്തമാക്കി.
ഹരികുമാറിനെ നിലവിൽ എസ്പി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ നടപടികൾ ക്യാമറയിൽ പകർത്തുന്നുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. കുട്ടിയുടെ അമ്മ ശ്രീതുവും സംശയ നിഴലിൽ തന്നെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീതുശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് ഇന്നലെ കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജൻ ഹരികുമാറിനെയാണ് (25) ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരിയോടുള്ള അമിതമായ അടുപ്പം കാരണം ഭർത്താവിനെ എന്നേക്കുമായി ഒഴിവാക്കാൻ പദ്ധതിയിട്ട് നടപ്പാക്കിയതാണ് അരുംകൊലയെന്ന് ചോദ്യം ചെയ്യലിൽ പൊലീസിന് വ്യക്തമായി. കൃത്യം സഹോദരീ ഭർത്താവിന്റെ തലയിൽകെട്ടിവയ്ക്കാനും ശ്രമിച്ചു. പിടിക്കപ്പെട്ടാൽ മാനസികപ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കാൻ കൊലയാളി നടത്തിയ ശ്രമങ്ങളും പൊലീസ് പൊളിച്ചു. തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്താണ് സമാനതകളില്ലാത്ത അതിക്രൂരത അരങ്ങേറിയത്.