
.news-body p a {width: auto;float: none;}
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുത്തനെ കൂടുന്ന വേനലിൽ വൻകൊയ്ത്തിനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. രാത്രികാല വൈദ്യുതിക്ക് 25 % അധികനിരക്ക് കൊടുക്കേണ്ടിവരും. കിടന്നുറങ്ങാൻ എ.സിയും ഫാനും കൂളറും ഓൺ ചെയ്ത് വയ്ക്കുന്നവർ സൂക്ഷിക്കേണ്ടിവരും. ഇല്ലെങ്കിൽ,പോക്കറ്റ് കാലിയാകും.
നിലവിൽ 500 യൂണിറ്റിൽ കൂടുതൽ പ്രതിമാസം ഉപയോഗിച്ചാലാണ് ടൈം ഓഫ് ഡേ ബില്ലിംഗ് (ടി.ഒ.ഡി) സംവിധാനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.കഴിഞ്ഞ താരിഫ് പരിഷ്ക്കരണത്തിൽ 250 യൂണിറ്റ് ഉപയോഗിക്കുന്നവരെയും ഈ വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ 90 ലക്ഷം ഗാർഹിക ഉപഭോക്താക്കളിൽ 30ലക്ഷം പേരും ഈ വിഭാഗത്തിലാകും.
പുതുതായി ടി.ഒ.ഡി.യിലേക്ക് ഉൾപ്പെടുത്തുന്നവയിൽ മൂന്നു ലക്ഷത്തോളം കണക്ഷനുകൾക്ക് ബില്ലിംഗിന് അനുയോജ്യമായ മീറ്ററില്ല. 5.4 ലക്ഷം മീറ്ററിന് ഓർഡർ നൽകിയിട്ടുണ്ട്. ഇത് സ്ഥാപിക്കുന്ന മുറയ്ക്ക് ടി.ഒ.ഡി വ്യാപിക്കും.ഏപ്രിലോടെ ആ പരിധിയിൽ വരുന്ന എല്ലാ ഉപഭോക്താക്കളും ടി.ഒ.ഡിയിലാകും.
പകൽ നിരക്ക് കുറയും രാത്രി വർദ്ധിക്കും
രാവിലെ 6 മുതൽ വൈകിട്ട് 6 വരെ 10% നിരക്കിളവും വൈകിട്ട് 6 മുതൽ രാത്രി 10വരെ 25% അധികനിരക്കും രാത്രി 10 മുതൽ രാവിലെ 6 വരെ സാധാരണ നിരക്കുമാണ് ടി.ഒ.ഡിയുടെ പ്രത്യേകത.
പുരപ്പുറ സോളാർ വ്യാപകമായതോടെ ഗ്രിഡിലേക്കു പരിധിയിലധികം സൗരോർജം ലഭിക്കുന്നതിനാലാണ് പകൽ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കാൻ പകൽനിരക്ക് കുറച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗാർഹിക ഉപഭോക്താക്കൾക്ക് തിരിച്ചടിയാണെങ്കിലും പകൽ 10% വൈദ്യുതി നിരക്ക് കുറയുമെന്നതിനാൽ അരിമില്ല്, ധാന്യങ്ങൾ പൊടിക്കുന്ന മില്ലുകൾ, ചെറിയ വർക്ക് ഷോപ്പുകൾ, തയ്യൽ യൂണിറ്റുകൾ തുടങ്ങി ഒന്നര ലക്ഷത്തോളം ചെറുകിട യൂണിറ്റുകൾക്കു ഗുണകരമാകും. എന്നാൽ, വൈകിട്ട് 6 മുതൽ രാത്രി 10 വരെ 50 % അധികനിരക്ക് നൽകേണ്ടി വരുമെന്ന ഭീഷണിയുണ്ട്.