
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ അമ്മാവൻ ഹരികുമാറിന് നിലവിൽ ജോലിയൊന്നുമില്ല. ഏറെക്കാലം പൂണൂലിട്ട് കൊല്ലത്തുള്ള ക്ഷേത്രത്തിൽ പൂജാരിയാണെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. ഇടയ്ക്ക് അത് മതിയാക്കി വീട്ടിനുള്ളിലായി. ഹരികുമാർ ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നുവെന്ന രീതിയിലും റിപ്പോർട്ടുകളുണ്ട്.
ശ്രീതുവിന് ദേവസ്വം ബോർഡിൽ താത്കാലിക ജോലിയുണ്ടെന്നാണ് നാട്ടുകാരോടും പറഞ്ഞിരുന്നത്. അടുത്തിടെ തല മൊട്ടയടിച്ച ഇവർ ക്യാൻസറാണെന്ന് പലരോടും പറഞ്ഞിരുന്നതായും പ്രദേശവാസികൾ പറഞ്ഞു.
രണ്ടു ദിവസം മുൻപ് വീട്ടിലുണ്ടായിരുന്ന 30ലക്ഷം രൂപ നഷ്ടപ്പെട്ടെന്നു പറഞ്ഞ് ശ്രീതു ബാലരാമപുരം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. സംശയം തോന്നിയ പൊലീസ് പരാതിയെഴുതി കൊണ്ടുവരാൻ ആവശ്യപ്പെട്ട് മടക്കി. ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ട്.
കുഞ്ഞ് ശല്യമാണെന്ന് ഹരികുമാർ രണ്ട് ദിവസം മുമ്പ് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി ശ്രീതു പറഞ്ഞു. കുഞ്ഞ് കരയുന്നതും ശബ്ദമുണ്ടാക്കുന്നതും ശല്യമാണെന്നായിരുന്നു ഇയാൾ പറഞ്ഞത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ ആരുമറിയാതെ എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടെന്നാണ് പ്രതിയുടെ മൊഴി. സഹോദരിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്.
അമ്മവനൊപ്പമുള്ള ചിത്രവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാടക വീട്ടിലാണ് കുട്ടി കൊല്ലപ്പെട്ടത്. ഈ വിടിന്റെ അകത്തും പുറത്തും കുഞ്ഞ് ദേവേന്ദുവിന്റെ ഓർമ്മകൾ മാത്രമാണ്. വീടിനകത്ത് ചുവരിൽ നിറചിരിയോടെയുള്ള ചിത്രങ്ങൾ ഉണ്ട്. അതിലൊരു ചിത്രത്തിൽ അമ്മാവൻ ഹരികുമാറും ഒപ്പമുണ്ടായിരുന്നു. പുറത്ത് ദേവേന്ദുവിന്റെ ചെരുപ്പുകളും അയയിൽ കുഞ്ഞുടുപ്പുകളും. ഇതെല്ലാം കണ്ടവർ ഹൃദയവേദനയോടെയാണ് അവിടെനിന്ന് മടങ്ങിയത്.