
.news-body p a {width: auto;float: none;}
സ്റ്റോക്ക്ഹോം: സ്വീഡനിൽ വിശുദ്ധ ഖുർആൻ കത്തിച്ചതിലൂടെ വിവാദം സൃഷ്ടിച്ച സൽവാൻ മൊമിക (38) വെടിയേറ്റ് മരിച്ചു. സ്റ്റോക്ക്ഹോമിലെ അപ്പാർട്ട്മെന്റിൽ ബുധനാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് പിന്നിൽ വിദേശ രാജ്യത്തിന് പങ്കുണ്ടെന്നാണ് സ്വീഡന്റെ പ്രതികരണം. വംശീയ വിദ്വേഷം പടർത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ മൊമികയ്ക്കുള്ള വിധി കോടതി പറയാനിരിക്കെയായിരുന്നു കൊലപാതകം. ഇറാക്കിൽ നിന്നുള്ള അഭയാർത്ഥിയായ സൽവാൻ മൊമിക 2023ലെ ബക്രീദ് ദിനത്തിൽ സ്റ്റോക്ക്ഹോമിലെ ഏറ്റവും വലിയ പള്ളിക്ക് മുന്നിൽ വച്ച് ഖുർആന്റെ ഏതാനും പേജുകൾ കത്തിച്ചത് വിവാദമായിരുന്നു. പ്രതിഷേധം ഉയർന്നതോടെ മൊമികയെ പിന്തുണച്ച് സ്വീഡനിൽ വിശുദ്ധ ഖുർആന്റെ കോപ്പികൾ കത്തിച്ച് പ്രതിഷേധങ്ങൾ വ്യാപകമായി. നിരവധി രാജ്യങ്ങൾ സംഭവത്തെ അപലപിച്ച് രംഗത്തെത്തുകയും ഇറാക്കിൽ അടക്കം സ്വീഡിഷ് എംബസികൾ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]