
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് മുപ്പതിന്റെ നിറവിൽ. മലയാളിയുടെ പ്രിയപ്പെട്ട ചാനൽ വാർത്താസംപ്രേക്ഷണം തുടങ്ങിയിട്ട് ഇന്ന് 30 വർഷത്തിലേക്ക് കടന്നു. നേരിന്റെയും നീതിയുടെയും പക്ഷത്ത് മൂന്ന് പതിറ്റാണ്ട് നീണ്ട ജൈത്രയാത്രയാണ് ഏഷ്യാനെറ്റ് ന്യൂസിൻ്റേത്. ഒരു വർഷം നീളുന്ന ആഘോഷപരിപാടികളാണ് 30ാം വർഷത്തിൽ നടത്തുന്നത്.
കാലമെത്ര മുന്നോട്ട് പോകുന്പോഴും മലയാളിയുടെ മാറാത്ത വാര്‍ത്താശീലത്തിന്റെ പേരാണ് ഏഷ്യാനെറ്റ് ന്യൂസ്. വാര്‍ത്താ ചാനല്‍ സംപ്രേഷണം ആരംഭിച്ചതിന്റെ മുപ്പതാം വര്‍ഷത്തിലേക്കാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് കടക്കുന്നത്. നേരിന്റെ പാതയിലൂടെ മൂന്നുപതിറ്റാണ്ടായി മുന്നേറ്റം തുടരുകയാണ് രാജ്യത്തെ തന്നെ ആദ്യത്തെ സ്വകാര്യ ചാനല്‍. മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലായി ഏഷ്യാനെറ്റ് പ്രവർത്തനം തുടങ്ങിയത് 1993 ലാണ്. അന്ന് കെ കരുണാകരനായിരുന്നു ചാനൽ ഉദ്ഘാടനം ചെയ്തത്. സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത് കെ.ആർ.നാരായണനായിരുന്നു.
കാലമെത്ര മുന്നോട്ട് പോകുമ്പോഴും മലയാളിയുടെ മാറാത്ത വാര്‍ത്താശീലത്തിന്റെ പേരാണ് ഏഷ്യാനെറ്റ് ന്യൂസ്. വാര്‍ത്താ ചാനല്‍ സംപ്രേഷണം ആരംഭിച്ചതിന്റെ മുപ്പതാം വര്‍ഷത്തിലേക്കാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് കടക്കുന്നത്. നേരിന്റെ പാതയിലൂടെ മൂന്നു പതിറ്റാണ്ടായി മുന്നേറ്റം തുടരുകയാണ് രാജ്യത്തെ തന്നെ ആദ്യത്തെ സ്വകാര്യ ചാനല്‍. അഭിമാനപൂര്‍വം, അവിരതം തുടരുന്ന യാത്ര. വന്നവഴികളില്‍, മലയാളത്തിന് വാര്‍ത്താ ശീലങ്ങളുടെ ആണിക്കല്ല് പാകിയ മാധ്യമസ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസ്. നേരും നുണയും വേര്‍തിരിച്ച്, നീതിയുടെ പക്ഷം പിടിച്ച്, നിര്‍ഭയം മുന്നേറിയ നീണ്ട കാലമാണ് സുപ്രധാന നാഴികക്കല്ല് പിന്നിടുന്നത്.
സാമൂഹ്യപ്രതിബദ്ധത കൊണ്ട് വാര്‍ത്താഗോപുരം പണിയാന്‍ ദീര്‍ഘദര്‍ശികളായ മഹാരഥന്മാരാണ് വിയര്‍പ്പൊഴുക്കിയത്. മനുഷ്യപക്ഷത്ത് കാലൂന്നിയ മാധ്യമപ്രവര്‍ത്തകരുടെ, മനുഷ്യപ്പറ്റുള്ള വാര്‍ത്തകള്‍ മലയാളിയെ ഏഷ്യാനെറ്റിനോട് അടുപ്പിച്ചു. ഈ നാടിന് നേരെ വച്ച കണ്ണാടിയായി ഓരോ വാര്‍ത്തകളും മാറി. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തത്സമയ റിപ്പോര്‍ട്ടിങ് മലയാളിക്ക് പുതിയ അനുഭവമായിരുന്നു. മുഖ്യമന്ത്രിയാകേണ്ടിയിരുന്ന വിഎസ് മാരാരിക്കുളത്ത് തോറ്റപ്പോള്‍ പ്രതികരണം അറിയാൻ പിറ്റേന്ന് പത്രം വരുന്നതുവരെ കാത്തുനില്‍ക്കേണ്ടി വന്നില്ലയ
1998ൽ ഇഎംഎസിന്റെ മരണം, 2004ൽ ഇകെ നായനാര്‍ക്കുള്ള യാത്രാ മൊഴിയുടെയും ദൃശ്യങ്ങള്‍ കേരളം ഏഷ്യാനെറ്റ് ന്യൂസിലൂടെ വേദനയോടെ കണ്ടു. കെ കരുണാകരന്റെ വിയോഗം, ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രകളിലും കണ്ണീരുവീണ കാഴ്ചകൾ ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറകള്‍ ഒപ്പിയെടുത്തു. ദുരന്ത മുഖങ്ങളില്‍ കൈത്താങ്ങായും ദുരിത ജീവിതങ്ങള്‍ക്ക് ആശ്വാസമായും പാര്‍ശ്വവത്കൃത സമൂഹങ്ങളെ ചേര്‍ത്തുപിടിച്ച് ഇടവേളകളില്ലാതെ വാര്‍ത്തകള്‍ നൽകി.
2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ നെഞ്ചിടിക്കുന്ന ദൃശ്യങ്ങളും ഗുജറാത്ത് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രങ്ങളിലെ ഫീല്‍ഡ് റിപ്പോര്‍ട്ടിങും 2004 ലെ സുനാമി ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകളും കാര്‍ഗില്‍ യുദ്ധമുഖത്തെ ജീവന് പണയംവച്ചുള്ള റിപ്പോര്‍ട്ടിങും മലയാളത്തിലെ പ്രേക്ഷകർ ഏഷ്യാനെറ്റ് ന്യൂസിലൂടെ കണ്ടറിഞ്ഞു. വാര്‍ത്തയിലെ സത്യസന്ധതയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ എക്കാലത്തെയും കൊടിയടയാളം. വാര്‍ത്തയിലൂടെ ജീവിതം തന്നെ മാറിയവര്‍ ഏറെയാണ്.
അനുഭവസമ്പത്തിന്റെ കരുത്ത്, അത്യപൂര്‍വമായ ആര്‍ക്കൈവുകള്‍, മികച്ച മാധ്യമപ്രവര്‍ത്തകരുടെ നീണ്ട നിര. മിഴിവുള്ള കാഴ്ചകള്‍ക്കും കാമ്പുള്ള വാര്‍ത്തകള്‍ക്കും സ്വയംപുതുക്കലിന്റെ ജാഗ്രത. മാധ്യമപ്രവർത്തനം കഥാപ്രസംഗവും കെട്ടുകാഴ്ചകളുമാകുന്ന കാലത്തും നേര് മാത്രം തേടുന്ന ഏഷ്യാനെറ്റ് ന്യൂസ് തന്നെ ചാനൽ ലോകത്ത് മുന്നിൽ. പുതുമയുള്ളത് നല്‍കാനും ആധികാരികമായി അവതരിപ്പിക്കാനും വാര്ത്തയ്ക്കുമപ്പുറം ഇടപെടാനും സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള യാത്ര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]