
‘അനീഷയ്ക്ക് പിസിഒഡി ഉണ്ട്, ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയുകയും ചെയ്യും’; ബവിന്റെ ഫോണിൽ കുഞ്ഞിന്റെ ദൃശ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ നവജാത ശിശുക്കളെ കേസിലെ പ്രതി അനീഷയ്ക്ക് പിസിഒഡി ഉണ്ടെന്നും ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയുകയും ചെയ്യുമെന്നും അമ്മ സുമതി. മകള്‍ ഗര്‍ഭിണിയായിരുന്ന വിവരം അറിഞ്ഞിരുന്നില്ല. ഗര്ഭിണിയാണെന്നതിനെ പറ്റി സൂചനയുണ്ടായിരുന്നില്ല. ഒരു സമയത്തും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും സുമതി പറഞ്ഞു.
ബവിനുമായുള്ള പ്രണയം അറിയമായിരുന്നു. എന്നാൽ തനിക്ക് കല്യാണം നടത്താൻ താൽപര്യമില്ലായിരുന്നു. വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ബവിന് പലതവണ വീട്ടിലെത്തി ശല്യപ്പെടുത്തിയിരുന്നു. നാലു കൊല്ലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് അറിഞ്ഞത്. ഈയിടെയാണ് പ്രണയകാര്യം താനറിഞ്ഞതെന്നും സുമതി പറഞ്ഞു.
രണ്ടു നവജാത ശിശുക്കളെ കുഴിച്ചിട്ട സ്ഥലം ഇന്നു ഫൊറൻസിക് വിദഗ്ധർ പരിശോധിക്കും. അനീഷയുടെ വീട്ടിലും സുഹൃത്ത് ആമ്പല്ലൂർ സ്വദേശി ബവിന്റെ വീട്ടിലുമാണ് പരിശോധന. 2021 നവംബർ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ ശ്വാസംമുട്ടിച്ച് കൊന്നത്. അനീഷയുമായി ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ബവിനെയും അനീഷയെയും ഇന്നു കോടതിയിൽ ഹാജരാക്കും.
അതേസമയം, പ്രതി ബവിന്റെ ഫോണിൽ കുഞ്ഞിന്റെ ദൃശ്യം ഉണ്ടായിരുന്നതായി സൂചനയുണ്ട്. എന്നാൽ അനീഷയുമായുള്ള വഴക്കിനിടെ ഫോൺ എറിഞ്ഞുടച്ചിരുന്നു. ഫോൺ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി നൽകാനാണ് തീരുമാനം.