
ബെംഗളൂരു: 88 ഗ്രാം സ്വർണ്ണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും മോഷ്ടിച്ച കേസിൽ ബെംഗളൂരു സ്വദേശി ബാബാജാൻ പിടിയിൽ. 36 വയസുകാരനാണ് പ്രതി. മൂന്ന് ഭാര്യമാരെയും ഒമ്പത് കുട്ടികളെയും പരിപാലിക്കാനായിട്ടാണ് ഇയാൾ മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബാബാജാനിനെ അറസ്റ്റ് ചെയ്തതോടെ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 8 കേസുകളിലെ പ്രതിയെ കിട്ടിയതായി പൊലീസ് പറഞ്ഞു. എട്ടിടത്തും താൻ തന്നെയാണ് മോഷണം നടത്തിയതെന്ന് ബാബാജാൻ സമ്മതിച്ചിട്ടുണ്ട്. ഇത്രയും വലിയ കുടുംബം പോറ്റാനായാണ് പ്രതി മോഷണത്തിനിറങ്ങിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ബെംഗളൂരുവിന്റെ പ്രാന്തപ്രദേശമായ അനേക്കലിനടുത്തുള്ള ശിക്കാരിപാളയ, ചിക്കബല്ലാപുര, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലാണ് ബാബാജാനി്റെ 3 ഭാര്യമാരും 9 കുട്ടികളും താമസിക്കുന്നതെന്ന് ഇയാൾ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. മൂന്ന് ഭാര്യമാരുമായും ഒമ്പത് കുട്ടികളുമായും നല്ല ബന്ധത്തിലാണ് ഇയാൾ. എല്ലാവരെയും സംരക്ഷിക്കുകയും ചെലവിന് നൽകുകയും ചെയ്യുന്നുണ്ടെന്നും ബാബാജാൻ ഒരു പ്രൊഫഷണൽ മോഷ്ടാവായി മാറിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]