
ലഖ്നൌ: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷണ് സിംഗിന്റെ മകൻ കരൺ ഭൂഷൺ സിംഗിന്റെ അകമ്പടി വാഹനം ബൈക്കിലിടിച്ച് രണ്ട് പേര് മരിച്ചു. ഉത്തർപ്രദേശിലെ ഗോണ്ടയില്‍ വച്ചാണ് അപകടം ഉണ്ടായത്.
കൈസർഗഞ്ച് ലോക്സഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയാണ് കരൺ ഭൂഷൺ സിംഗ്. മരിച്ചവരില്‍ ഒരാള്‍ 17 വയസ്സുകാരനായ റെഹാൻ ഖാൻ ആണ്.
24 വയസ്സുള്ള ഷെഹ്സാദ് ഖാൻ ആണ് രണ്ടാമത്തെയാള്‍. എസ്യുവി പിടിച്ചെടുത്ത പൊലീസ്, ഡ്രൈവർ ലവ്കുഷ് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്തു.
ബ്രിജ് ഭൂഷണ് സിംഗിന്റെ കുടുംബം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഫോർച്യൂണർ എസ്യുവി കാറാണ് അപകടം ഉണ്ടാക്കിയത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.
റെഹാനും ഷെഹ്സാദും മരുന്ന് വാങ്ങാൻ ബൈക്കിൽ പോകുമ്പോൾ എതിർവശത്ത് നിന്ന് കാർ ഇടിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.
സീതാദേവി എന്ന അറുപതുകാരിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് വൻ ജനക്കൂട്ടം സംഭവ സ്ഥലത്ത് തടിച്ചുകൂടി.
കുറ്റക്കാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. 49 ഡിഗ്രി കടന്ന് രാജ്യതലസ്ഥാനത്തെ താപനില; ഉഷ്ണതരംഗത്തിൽ വലഞ്ഞ് വടക്കേ ഇന്ത്യ Last Updated May 29, 2024, 2:33 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]