
.news-body p a {width: auto;float: none;}
അന്താരാഷ്ട്ര ടൂറിസം മാർക്കറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ പോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. കാഴ്ചകളുടെ വെെവിദ്ധ്യങ്ങളും സംസ്കാരവും ഭക്ഷണവും മനോഹരമായ ഭൂപ്രകൃതിയുമെല്ലാമാണ് അതിന് പ്രധാന കാരണം. കൊവിഡിന് ശേഷം ജപ്പാനിൽ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ സഞ്ചരിക്കളുടെ വരവ് വിനയായ ഒരു നഗരമുണ്ട് ജപ്പാനിൽ. അതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
ജപ്പാനിലെ വടക്കൻ പ്രവിശ്യയിലെ ഹോക്കൈഡോ എന്ന നഗരമാണ് വിനോദസഞ്ചാരികളെ കാരണം പുതിയ നടപടികൾ സ്വീകരിച്ചത്. ഇവിടെ സഞ്ചാരികളെ നിരീക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുകയാണ് ഇപ്പോൾ. സഞ്ചാരികൾ പ്രദേശത്ത് ചിത്രങ്ങൾ പകർത്തുമ്പോൾ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നതിനാലാണ് ഇത്തരം ഒരു നടപടി അധികൃതർ സ്വീകരിച്ചത്.
സുരക്ഷാ ഗാർഡുകൾ
ഒട്ടരുവിലെ ടൂറിസം ഉദ്യോഗസ്ഥരാണ് ഈ ആഴ്ച മുതൽ സുരക്ഷാ ഗാർഡുകളെ ഹോക്കൈഡോയിൽ വിന്യസിപ്പിച്ചു. ഒട്ടരുവിലെ തുറമുഖത്തിന് അടുത്തുള്ള മനോഹരമായ ഒരു തെരുവാണ് ഹോക്കൈഡോ. നിരവധി ഹിറ്റ് ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് 1995ൽ പുറത്തിറങ്ങിയ ‘ലൗ ലെറ്റർ’ എന്ന ജാപ്പനീസ് ചിത്രം. ചെെനയിലും കൊറിയയിലും ഈ സിനിമ വളരെ ഹിറ്റായിരുന്നു. അതിനാൽ തന്നെ ഈ സ്ഥലം സന്ദർശിക്കാൻ ദിവസവും നിരവധി പേരാണ് എത്തുന്നത്.
ഇവിടെ നിന്ന് ചിത്രങ്ങഴും വീഡിയോയും ഇവർ പകർത്തുന്നു. ചിത്രങ്ങൾ എടുക്കാൻ നിൽക്കുമ്പോൾ മറ്റുള്ളവരെ തടസപ്പെടുത്തുന്ന സംഭവങ്ങളും ഇവിടെ കൂടുതലാണ്. അതിനാലാണ് പൊലീസിനെ വിന്യസിപ്പിച്ചത്. അടുത്തിടെ ഒട്ടരുവിലെ റെയിൽവേ പാലത്തിൽ നിന്ന ഒരു ചെെനീസ് യുവതി ട്രെയിൻ ഇടിച്ച് മരിച്ചിരുന്നു. ‘സിറ്റി ഇൻ ലൗ’ എന്ന സിനിമ ഷൂട്ട് ചെയ്ത് ഒട്ടരുവിലെ സ്ഥലത്ത് നിന്ന് ചിത്രങ്ങൾ എടുക്കുന്നതിനിടെയാണ് അപകടം നടന്നതെന്നും ട്രെയിൻ വരുന്നത് ശ്രദ്ധിച്ചില്ലെന്നും യുവതിയുടെ ഭർത്താവ് പൊലീസിനോട് പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒട്ടരുവിൽ വലിയരീതിയിലുള്ള ട്രാഫിക് പ്രശ്നങ്ങളാണ് നേരിടുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. പ്രദേശവാസികളുടെ വീടുകൾ തിങ്ങി നിറഞ്ഞ സ്ഥലങ്ങളിലുടെ സഞ്ചാരികൾ നടക്കുന്നതിനാൽ റോഡിലൂടെ വാഹനം കടന്നുപോകുന്നത് വളരെ പ്രയാസകരമാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ചില സഞ്ചാരികൾ ഫോട്ടോ പകർത്താൻ അനുവാദമില്ലാതെ സ്വകാര്യ സ്വത്തിൽ വരെ പ്രവേശിക്കുന്നുണ്ട്. ഇതെല്ലാം നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യമാണെന്നും ഇതിനെ തുടർന്നാണ് ആ തീരുമാനത്തിലെത്തിയതെന്നും അധികൃതർ പറയുന്നു.
വിനോദസഞ്ചാരികൾ വിനയായി
ഒരു ദിവസം തന്നെ ഏകദേശം 98,000 വിദേശ സഞ്ചാരികൾ ഇവിടെ താമസിക്കുന്നു. ചില സഞ്ചാരികൾ ഹോക്കെെഡോയ്ക്ക് അടുത്തുള്ള സപ്പോരോയിലാണ് താമസിക്കുന്നത്. അമിതമായി സഞ്ചാരികൾ എത്തുന്നത് ആ പ്രദേശത്തെ ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ കുറയ്ക്കുകയും പ്രദേശം മാലിനമാക്കുകയും ചെയ്യുന്നു. മാലിന്യം കൂട്ടിയിടാതിരിക്കാൻ പല ഭാഷയിലുള്ള പോസ്റ്ററുകളും അധികൃതർ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ട്രാഫിക്ക് തടസപ്പെടുത്തുക, റെയിൽവേ ട്രാക്കുകളിൽ നിൽക്കുന്നത്, അനുവാദമില്ലാതെ സ്വകാര്യ സ്വത്തിൽ പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കുറ്റകൃത്യങ്ങളാണെന്നും പോസ്റ്രറുകളിൽ സൂചിപ്പിക്കുന്നു.
ഹോട്ടലുകളും ഷോപ്പുകളും
ഹോട്ടലുകൾക്കും ഷോപ്പുകൾക്കും വലിയ വരുമാനമാണ് വിനോദസഞ്ചാരികൾ വഴി ലഭിക്കുന്നത്. കഴിഞ്ഞ വർഷം 36.7 ദശലക്ഷം ആളുകളാണ് ജപ്പാനിലേക്ക് സന്ദർശനം നടത്തിയത്. വിനോദ സഞ്ചാരികളെ കൂടുതലാണ് ആകർഷിപ്പിക്കാനാണ് ജപ്പാൻ സർക്കാർ ആഗ്രഹിക്കുന്നത്. കഴിഞ്ഞ വർഷം ടൂറിസ്റ്റുകൾ ഏകദേശം 8 ട്രില്യൺ യെൻ (50.8 ബില്യൺ ഡോളർ) ജപ്പാനിൽ ചെലവഴിച്ചു. ഇത് ഹോട്ടലുകൾക്കും ഷോപ്പുകൾക്കുമാണ് പ്രയോജനകരമായത്.
സമാനമായ സംഭവം
ജപ്പാനിലെ ഏറ്റവും ഉയരമേറിയതും പ്രശസ്തവുമായ പർവതമാണ് ഫുജി. എല്ലാവർശവും നിരവധി പേരാണ് ഈ പർവതം കയറാനായി എത്തുന്നത്. സഞ്ചാരികൾ കൂടുതലായി വരുന്നതിനാൽ ഫുജി പ്രദേശത്തും നിരവധി പുതിയ നടപടികൾ സ്വീകരിച്ചു. സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്തുകയും നികുതി കൂട്ടുകയും ചെയ്തു.