

പൂരം പ്രതിസന്ധി തീര്‍ന്നു; തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ വാടക 42 ലക്ഷം മതിയെന്ന് സര്‍ക്കാര്‍ ; മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം ; നന്ദി അറിയിച്ച് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍
സ്വന്തം ലേഖകൻ
തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ വാടക 42 ലക്ഷം മതിയെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനമായത്. പ്രദര്‍ശന നഗരിയുടെ തറവാടക കൂട്ടേണ്ടതില്ലെന്നും യോഗത്തില്‍ ധാരണയായി. തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നന്ദി അറിയിച്ചു.
പൂരത്തിനായി കഴിഞ്ഞ വര്‍ഷം 39 ലക്ഷം ഈടാക്കിയിരുന്ന തറവാടക ഇക്കൊല്ലം 2.20 കോടിയായ് വര്‍ധിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. കൊച്ചിന്, തിരുവമ്പാടി ,പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍, മന്ത്രിമാരായ കെ രാജന്, കെ രാധാകൃഷ്ണന്, ആര് ബിന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നേരത്തെ മന്ത്രിമാരായ കെ രാജനും, കെ രാധാകൃഷ്ണനും ദേവസ്വം ബോര്‍ഡ് പ്രതിനിധികളുമായും ദേവസ്വം ഭാരവാഹികളുമായും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. തുക വര്‍ധിപ്പിച്ചത് കോടതിയാണെന്ന നിലപാടാണ് കൊച്ചിന് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]