
ഇന്നലെ ആശ്വാസത്തിൻറെ ദിനമായിരുന്നു. കേരളത്തിൻറെ മകൾ. അബിഗേൽ സുരക്ഷിതയായി അമ്മയുടെ കൈകളിൽ. ദി ഗ്രേറ്റ് ഭാരത്ത് റെസ്ക്യൂ. ആശങ്കകൾക്കൊടുവിൽ രാജ്യത്തിൻറെ പുത്രൻമാരായി 41 തൊഴിലാളികൾ 17 ദിവസത്തെ അതിജീവനക്കരുത്തോടെ സുരക്ഷിതരായി ടണലിൻറെ പുറത്തേക്ക്. ആശ്വാസത്തിനും ആഹ്ളാദത്തിനുമപ്പുറം നിരവധി ചോദ്യങ്ങളും ബാക്കിയാണ്. അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലാരെല്ലാം? നേതൃത്വം കൊടുത്ത സ്ത്രീയാര്? ലക്ഷ്യമെന്ത്? ഇപ്പോഴും ഇരുട്ടിൽ തപ്പുന്നോ പോലീസ്?
41 തൊഴിലാളികളും ഇപ്പോഴും ചികിത്സയിലും നിരീക്ഷണത്തിലുമാണ്. ടണൽ നി്ർമ്മാണത്തിൽ ഇനിയെന്തെല്ലാം പുനർവിചിന്തനത്തിന് നമ്മെ പ്രേരിപ്പിക്കും സീൽക്യാര? നവകേരളവണ്ടിക്ക് കയറാൻ എന്തെല്ലാം ഇടിച്ചുനിരത്തും? മതിൽ, കൊടിമരം മുതൽ സ്കൂൾ കെട്ടിടം വരെ? കുടിശ്ശിക തർക്കത്തിൽ കേന്ദ്രത്തെ പഴിക്കുന്ന സംസ്ഥാന സർക്കാരിൻറെ വാദങ്ങൾ പോളിയുന്നോ?
കോടതി കയറിയപ്പോ കയ്യൊഴിഞ്ഞു. വിവാദ ബില്ലുകൾ രാഷ്ചട്രപതിക്ക്. 8 ലും തീരുമാനമായെന്ന കേരള ഗവർണ്ണറുടെ വാദം സുപ്രീം കോടതി മുഖവിലയ്ക്കെടുക്കുമോ? ഗവർണ്ണർ സർക്കാർ പോരിൽ ഇന്ന് കോടതിയിൽ നടക്കുന്നതെന്തെല്ലാം?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]