
.news-body p a {width: auto;float: none;}
മീററ്റ്: പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പരീക്ഷയ്ക്കിടെ പ്രിൻസിപ്പൽ സാനിറ്ററി പാഡ് നിഷേധിച്ചു. ഒരു മണിക്കൂർ കാത്തിരുന്നിട്ടും പാഡ് ലഭിക്കാതെ വന്നതോടെ 16കാരി രക്തക്കറയുള്ള വസ്ത്രങ്ങളുമായി വീട്ടിലേക്ക് മടങ്ങി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. പരീക്ഷ ഹാളിന് പുറത്ത് കുട്ടി ഒരു മണിക്കൂർ കാത്തിരുന്നിട്ടും പാഡ് ലഭിക്കാതെ വന്നതോടെയാണ് വീട്ടിലേക്ക് മടങ്ങിയതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
സ്കൂളിൽ നിന്ന് വീട്ടിലേക്കെത്തിയ കുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറ അടക്കം ഉണ്ടായിരുന്നു. പരീക്ഷ ഹാളിലേക്ക് പ്രവേശിക്കാൻ പ്രിൻസിപ്പൽ വിസമ്മതിച്ചതിനെത്തുടർന്നാണ് കുട്ടി വീട്ടിലേക്ക് മടങ്ങിയത്. സംഭവത്തിൽ കുട്ടിയുടെ കുടുംബം ഡിഐഒ, വനിത ശിശുക്ഷേമ വകുപ്പ്, സംസ്ഥാന വനിത കമ്മിഷൻ, ബറേലി ജില്ലാ മജിസ്ട്രേറ്റ് എന്നിവർക്ക് പരാതി നൽകി. സ്കൂളിനും പ്രിൻസിപ്പലിനും എതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കാൻ രണ്ടംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഡിഐഒ അജിത് കുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സ്കൂളിൽ സാനിറ്ററി പാഡുകൾ ലഭ്യമാണോയെന്നും പരിശോധിച്ചുവരികയാണ്. ചില സാമൂഹിക സംഘടനകളും സർക്കാരും വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനായി ബോധവൽക്കരണ കാമ്പെയ്നുകൾ നടത്തുന്നു, കൂടാതെ ജില്ലയിലെ എല്ലാ സ്കൂളുകളിലും പാഡുകൾ ലഭ്യമാണെന്ന് ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആർത്തവമായപ്പോൾ സാനിറ്ററി പാഡ് വേണമെന്ന് ആവശ്യപ്പെട്ട കുട്ടിയുടെ ആവശ്യം പ്രിൻസിപ്പൽ നിഷേധിക്കുകയാണ് ചെയ്തതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. വളരെ മോശം അവസ്ഥയിലാണ് മകൾ വീട്ടിലേക്ക് എത്തിയത്. ഇനി ആ സ്കൂളിൽ പഠിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മകൾ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പ്രിൻസിപ്പൽ നിഷേധിച്ചു. ‘കുട്ടി പാഡ് ആവശ്യപ്പെട്ട കാര്യം എന്നെ അറിയിച്ചിരുന്നു. എന്നാൽ ആ സമയത്ത് ഞാൻ പ്രധാനപ്പെട്ട ജോലികളിലായിരുന്നു. ഞാൻ ആ കുട്ടിയോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അവൾ സുഹൃത്തുക്കളുമായി മടങ്ങി. എന്റെ തിരക്ക് കഴിഞ്ഞപ്പോൾ ഞാൻ അവളെ അന്വേഷിച്ചു. എന്നാൽ വീട്ടിലേക്ക് പോയെന്നാണ് അറിയാൻ കഴിഞ്ഞത്’- പ്രിൻസിപ്പൽ പറഞ്ഞു.