
.news-body p a {width: auto;float: none;}
ടെൽ അവീവ്: വടക്കൻ ഗാസയിലേക്ക് മടങ്ങാൻ പാലസ്തീനികൾക്ക് അനുവാദം നൽകി ഇസ്രയേൽ. ശനിയാഴ്ച മോചിപ്പിക്കേണ്ടിയിരുന്ന അർബൽ യഹൂദ് (29) എന്ന യുവതി അടക്കം ആറ് ഇസ്രയേലി ബന്ദികളെ വ്യാഴം, ശനി ദിവസങ്ങളിലായി വിട്ടയയ്ക്കുമെന്ന് ഹമാസിന്റെ ഉറപ്പ് ലഭിച്ചതോടെയാണ് നടപടി.
ഇന്നലെ ഇന്ത്യൻ സമയം രാവിലെ 10.30ന് ഗാസ-ഇസ്രയേൽ അതിർത്തിയിൽ നിന്ന് മെഡിറ്ററേനിയൻ കടൽ വരെ നീളുന്ന നെറ്റ്സാരിം ഇടനാഴി ഇസ്രയേൽ തുറന്നതോടെ 2,00,000 പേരാണ് ആദ്യത്തെ രണ്ട് മണിക്കൂറിൽ കാൽനടയായി വടക്കൻ ഗാസയിലേക്ക് കടന്നത്. വാഹനങ്ങളിൽ വരുന്നവരെ കർശന പരിശോധനയ്ക്ക് ശേഷമേ കടത്തിവിടൂ.
8 ബന്ദികൾ കൊല്ലപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
19നാണ് ഗാസയിൽ ആറാഴ്ച നീളുന്ന വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. 33 ബന്ദികളെ മോചിപ്പിക്കുമെന്നാണ് ഹമാസിന്റെ പ്രഖ്യാപനം. ഇതിൽ 7 പേരെ ഇതുവരെ മോചിപ്പിച്ചു. ശേഷിക്കുന്ന 26 ബന്ദികളുടെ ലിസ്റ്റിലുള്ള 8 പേർ ഇതിനോടകം കൊല്ലപ്പെട്ടവരാണെന്ന് ഇസ്രയേൽ ഇന്നലെ അറിയിച്ചു. ഇതിനിടെ, ലെബനൻ അതിർത്തിയിലെ ഇസ്രയേൽ-ഹിസ്ബുള്ള വെടിനിറുത്തൽ ഫെബ്രുവരി 18 വരെ നീട്ടി.