

അമ്മായി അമ്മയ്ക്ക് മരുമകളോട് തീവ്രമായ ലൈംഗികാഭിനിവേശം ; ലൈംഗികബന്ധത്തിലേർപ്പെടാൻ യുവതി വിസമ്മതിച്ചതോടെ ക്രൂരപീഡനവുമായി ഭര്‍ത്താവും സഹോദരിയും; യുവതിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്
സ്വന്തം ലേഖകൻ
അമ്മായി അമ്മയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിനിയായ യുവതിയാണ് ഭർത്താവിനും ഭർത്താവിന്റെ സഹോദരിയും ഉള്‍പ്പെടെയുള്ളവർക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയർത്തുന്നത്.
വിവാഹം കഴിഞ്ഞ് ഭർതൃവീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ ഭർത്താവിന്റെ അമ്മ ലൈംഗിക താത്പര്യത്തോടെ തന്നെ സമീപിക്കാറുണ്ടായിരുന്നെന്നും വഴങ്ങാതിരുന്നതോടെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുതല്‍ അമ്മായിഅമ്മ ലൈംഗിക താത്പര്യത്തോടെ സമീപിക്കാറുണ്ടായിരുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ആദ്യത്തെ പ്രസവം കഴിഞ്ഞതോടെ അമ്മായി അമ്മക്ക് തന്നോടുള്ള ലൈംഗിക അഭിനിവേശം തീവ്രമായതെന്നും യുവതി പറയുന്നു.
ഇതിന് വഴങ്ങാതായതോടെ ഭർത്താവും പീഡിപ്പിച്ചുതുടങ്ങി. കുട്ടിയുടെ പിതൃത്വത്തെപ്പോലും ചോദ്യംചെയ്തു. ഇതിന്റെ പേരില്‍ ക്രൂരമായി മർദ്ദിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഒടുവില്‍ അയല്‍വാസികള്‍ ഇടപെട്ടാണ് യുവതിയെ വീട്ടില്‍ തിരികെ പ്രവേശിപ്പിച്ചത്.
ഭർത്താവിന്റെ സഹോദരിയും തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. യുവതിയെ ഒരു മുറിക്കുള്ളിലാക്കിയശേഷം ധരിക്കാൻ ഒരു വസ്ത്രം മാത്രം നല്കി മറ്റുള്ളവയെല്ലാം പിടിച്ചെടുത്തുവെന്നും ഒരുമാസത്തോളം ഒറ്റ വസ്ത്രം ധരിച്ച് കഴിയേണ്ടിവന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
പീഡനം സഹിക്കാനാവാതെ യുവതി സ്വന്തം വീട്ടിലേക്ക് പോയി. ഒരുമാസം കഴിഞ്ഞപ്പോള്‍ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീർപ്പാക്കാം എന്നുപറഞ്ഞ് അമ്മായി അമ്മയും ബന്ധുക്കളും യുവതിയെയും ഭർത്താവിനെയും ബന്ധപ്പെട്ടു. പക്ഷേ, ഒത്തുതീർപ്പ് ചർച്ചകള്‍ വിജയിച്ചില്ലെന്ന് മാത്രമല്ല സംഘർഷത്തിന്റെ വക്കോളമെത്തുകയും ചെയ്തു. തുടർന്നാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ അറസ്റ്റുചെയ്തോ എന്ന് വ്യക്തമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]