
നിലമ്പൂരിലേക്ക് ബിഡിജെഎസ്; സീറ്റ് വിട്ടൊഴിയാൻ ബിജെപി, കേന്ദ്രം നിർദേശിച്ചാൽ മാറ്റം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കോണ്‍ഗ്രസും സിപിഎമ്മും ഏറെ നിര്‍ണായകമായി കരുതുന്ന നിലമ്പൂര്‍ നിയമസഭാ സീറ്റ് വിട്ടൊഴിഞ്ഞതോടെ സ്ഥാനാര്‍ഥിയെ കണ്ടെത്തി മത്സരിക്കാന്‍ ഒരുങ്ങി . മണ്ഡല രൂപീകരണത്തിന് ശേഷം 2016ല്‍ മാത്രമാണ് നിലമ്പൂരിൽ ബിഡിജെഎസ് മത്സരിച്ചത്. ബാക്കി എല്ലാ തവണയും ബിജെപിയാണ് മത്സരിച്ചത്. മികച്ച പ്രകടനമാണ് അന്ന് ബിഡിജെഎസ് കാഴ്ചവച്ചത്. എന്നാല്‍ 2021ല്‍ മലപ്പുറത്തെ തവനൂര്‍ ബിഡിജെഎസിനു കൈമാറി ബിജെപി നിലമ്പൂര്‍ വീണ്ടും ഏറ്റെടുക്കുകയായിരുന്നു. പക്ഷേ, ബിഡിജെഎസ് 2016ല്‍ നേടിയ വോട്ടിനേക്കാള്‍ നാലായിരത്തോളം കുറവു വോട്ടു മാത്രം നേടാന്‍ കഴിഞ്ഞത് നാണക്കേടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ സീറ്റ് ബിഡിജെഎസിനു തന്നെ നല്കാന് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. നിലമ്പൂരില്‍ താമരചിഹ്നത്തില്‍ തന്നെ മത്സരം വേണമെന്ന് കേന്ദ്ര നിര്‍ദേശം ഉണ്ടായാല്‍ നിലപാടില്‍ മാറ്റം വരുത്തും. അതേസമയം, വിശദമായ ചര്‍ച്ചകള്‍ക്കുശേഷം സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്ന് ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാട് പറഞ്ഞു.
നിലമ്പൂരില്‍ ബിജെപി മത്സരിക്കേണ്ടെന്ന് ആദ്യഘട്ടത്തില്‍ ധാരണയിലെത്തിയിരുന്നു. ഏതാണ്ട് 8000-12000 വോട്ടാണ് മണ്ഡലത്തില്‍ ബിജെപിക്കുള്ളത്. തിരഞ്ഞെടുപ്പില്‍നിന്ന് എന്‍ഡിഎ സഖ്യം പൂര്‍ണമായി മാറിനില്‍ക്കുന്നത് വോട്ട് മറിക്കാനാണ് എന്ന തരത്തിൽ ആരോപണം ഉയരുമെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ബിഡിജെഎസിനു സീറ്റ് തിരികെ നല്കാന് തീരുമാനിച്ചത്. ഏഴു മാസത്തേക്കു മാത്രമായി നിയമസഭാംഗത്തെ കണ്ടെത്താന്‍ നടക്കുന്ന തിരഞ്ഞെടുപ്പിനു പ്രസക്തിയില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിലാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ 5 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു നിലമ്പൂരില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് 2021ല്‍ ആണ്. കഴിഞ്ഞ തവണ ടി.കെ.അശോക് കുമാറിന് ലഭിച്ചത് 8595 വോട്ടാണ്. എന്നാല്‍ 2016ല്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗിരീഷ് മേക്കാട് 12,284 വോട്ട് നേടിയിരുന്നു. പി.വി.അന്‍വര്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായി ആദ്യം ജയിച്ചത് 2016ല്‍ ആണ്. 2021ല്‍ തവനൂര്‍ ബിഡിജെഎസിനു നല്കി ബിജെപി നിലമ്പൂര്‍ ഏറ്റെടുത്ത് മത്സരിച്ചിട്ടും നാലായിരത്തോളം വോട്ടുകള്‍ കുറഞ്ഞത് നാണക്കേടായിരുന്നു. കോണ്‍ഗ്രസിന്റെ വി.വി.പ്രകാശിനെ 2021ല്‍ പി.വി.അന്‍വര്‍ പരാജയപ്പെടുത്തിയത് വെറും 2700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. 2011ല്‍ ബിജെപി സ്ഥാനാര്‍ഥി കെ.സി.വേലായുധന് ലഭിച്ചത് 4425 വോട്ടാണ്. അന്നു മണ്ഡലത്തില്‍ വിജയിച്ചത് ആര്യാടന് മുഹമ്മദാണ്.