
ദേശീയപാത അതോറിറ്റിയുടെ ശ്രമങ്ങൾ വിഫലം: കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു; നാളെ മുതൽ പ്രതിഷേധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ തളിപ്പറമ്പ് കുപ്പത്ത് യിൽ മണ്ണിടിയുന്നത് തടയാനായില്ല. ഇന്ന് രാവിലെയും കുപ്പത്ത് . നേരത്തെ മണ്ണിടിഞ്ഞ ഭാഗത്തിന്റെ മുകള്‍ ഭാഗത്താണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. സര്‍വീസ് റോഡിലുണ്ടായിരുന്ന വൈദ്യുത പോസ്റ്റും തകർന്നു. മണ്ണിടിച്ചില്‍ തടയാന്‍ ദേശീയപാത അതോറിറ്റി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. സോയിൽ നെയിലിങ് നടത്തിയ ഭാഗമുൾപ്പെടെ ഇടിഞ്ഞുവീണു. ഇതോടെ നാളെ മുതൽ പ്രദേശവാസികൾ പ്രതിഷേധം ആരംഭിക്കാനാണ് നീക്കം.
റോഡ് നിർമാണം ശാസ്ത്രീയമല്ലെന്ന് സ്ഥലം സന്ദർശിച്ച കെ.സുധാകരൻ എംപി പറഞ്ഞു. കമ്പനിയെ പരിശോധനയ്ക്കു വിധേയമാക്കി അവർ യോഗ്യരെങ്കിൽ മാത്രമേ നിർമാണം തുടരാൻ അനുവദിക്കാൻ പാടുള്ളു. രണ്ട് ദിവസത്തിനകം കേന്ദ്രമന്ത്രിയെ കാണും. ഈ കമ്പനിക്ക് നിർമാണം തുടരാൻ സാധിക്കില്ലെന്ന് അദ്ദേഹത്തെ അറിയിക്കുമെന്നും സുധാകരൻ പറഞ്ഞു. ജനങ്ങളുടെ ആശങ്ക എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് പി. സന്തോഷ് കുമാർ എംപി ആവശ്യപ്പെട്ടു. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണു നടന്നത്. നിർമാണത്തിൽ അശാസ്ത്രീയതയുണ്ട്. വീടുകൾ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
മണ്ണിടിയുന്നതും വെള്ളം വീടുകളിലേക്ക് ഒലിച്ചിറങ്ങുന്നതും തടയാൻ നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടർ അരുൺ കെ. വിജയൻ സ്ഥലം സന്ദർശിച്ചശേഷം പറഞ്ഞു. റോഡിന്റെ അലൈൻമെന്റിലും ഓവുചാലിലും ആവശ്യമായ മാറ്റം വരുത്തുന്നതിനെക്കുറിച്ചു നിർമാണ കമ്പനിയുമായി ആലോചിക്കും. നാലു ദിവസമായി 100 മില്ലീമീറ്ററിനു മുകളിലാണ് മഴ പെയ്യുന്നത്. അതിനാലാണു നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്തത്. ജില്ലയിൽ ദേശീയപാത നിർമാണം നടക്കുന്ന 17 സ്ഥലത്ത് പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.