
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി – രാജ്യസഭയും ലോകസഭയും കടന്ന ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള ബില്ലുകൾക്ക് രാഷ്ട്രപതി ദ്രൌപതി മുർമു അംഗീകാരം നൽകിയതോടെ നിയമമായി. ഇതോടെ ഐ.പി.സി, സി.ആർ.പി.സി, എവിഡൻസ് ആക്ട് എന്നിവ ഇല്ലാതാവുകയും ഭാരതീയ ന്യായ സംഹിത, ഭാരതീയ സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവ നിയമങ്ങളാവുകയും ചെയ്തു.
ഐ.പി.സിയിലെ 22 വകുപ്പുകൾ റദ്ദാക്കി 175 വകുപ്പുകൾക്ക് മാറ്റം വരുത്തിയാണ് ഒമ്പത് പുതിയ വകുപ്പുകൾ ചേർത്ത് ഭാരതീയ ന്യായ സംഹിത തയ്യാറാക്കിയത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിൽ സി.ആർ.പി.സിയുടെ 9 വകുപ്പുകൾ റദ്ദാക്കുകയും 107 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തു. ഒമ്പതെണ്ണം പുതുതായും ചേർക്കുകയുണ്ടായി. തെളിവ് നിയമത്തിലെ 5 വകുപ്പുകൾ റദ്ദാക്കുകയും 23 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്ത് ഒരു വകുപ്പ് അധികമായി ചേർത്താണ് ഭാരതീയ സാക്ഷ്യ ബിൽ അവതരിപ്പിച്ചിരുന്നത്. രാഷ്ട്രപതി ഒപ്പിട്ടതോടെ ഇവ മുന്നും പുതിയ നിയമമായി മാറി. പാർല്ലമെന്റിലെ സർക്കാറിന്റെ വൻ സുരക്ഷാ വീഴ്ച ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതിപക്ഷത്തെ 143 എം.പിമാരെ സഭയിൽനിന്ന് പുറത്താക്കിയ ശേഷമാണ് ഈ മുന്നു ബില്ലുകളും ഇഷ്ടാനുസരണം പാർല്ലമെന്റിൽ ഏകപക്ഷീയമായി അവതരിപ്പിച്ച് മോഡി സർക്കാർ രാഷ്ട്രപതിക്ക് അയച്ചിരുന്നത്.
പുതിയ നിയമമനുസരിച്ച് ആൾക്കൂട്ട ആക്രമണങ്ങൾ ക്രിമിനൽ കുറ്റമാണ്. ഭരണകൂടത്തിന് എതിരായ പ്രവർത്തനം കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കിയെങ്കിലും ഭാരതീയ ന്യായസംഹിതാ ബില്ലിൽ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമമായി നിലനിർത്തി. ഏതു കേസിലും നിലവിലെ പോലീസ് കസ്റ്റഡി കാലാവധി, അറസ്റ്റിനുശേഷമുള്ള ആദ്യത്തെ പതിനഞ്ചുദിവസമാണ്. ഇതിനപ്പുറവും പൊലീസ് കസ്റ്റഡി നീട്ടാനുതകുന്ന വ്യവസ്ഥ ഭാരതീയ നാഗരിക് സുരക്ഷാസംഹിതാ ബില്ലിലുണ്ട്. അതേസമയം, അന്വേഷണവും കുറ്റപത്രസമർപ്പണവുമടക്കമുള്ള നടപടികൾക്ക് സമയപരിധി നിശ്ചയിച്ചിട്ടുമുണ്ട്. കൊളോണിയൽ കാലത്തെ ക്രിമിനൽ നിയമങ്ങൾക്ക് മാറ്റം വരുത്തി ഭാരതീയമാക്കാനുദ്ദേശിച്ചാണ് പൊളിച്ചെഴുത്തെന്നാണ് കേന്ദ്രസർക്കാറിന്റെ അവകാശവാദം.