
.news-body p a {width: auto;float: none;}
മലപ്പുറം: എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള രൂക്ഷ വിമർശനം തുടർന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. എഡിജിപിയെ ഡിസ്മിസ് ചെയ്യണമെന്നും അദ്ദേഹം കൊടും ക്രിമിനലാണെന്നും അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് എഡിജിപിക്കെതിരെ രൂക്ഷവിമർശനവുമായി അൻവർ വീണ്ടും രംഗത്തെത്തുന്നത്.
‘സസ്പെൻഷനല്ല. അജിത് കുമാറിനെ ഡിസ്മിസ് ചെയ്യണം. ഞാൻ ആദ്യം പറഞ്ഞത് അയാളെ മാറ്റി നിർത്തണം എന്നാണ്. അതിൽനിന്ന് ഒരാഴ്ച മുമ്പ് ഞാൻ പിന്നോട്ടുപോയി. അയാളെ സസ്പെൻഡ് ചെയ്യണമെന്ന് പറഞ്ഞു. ഇന്ന് ഞാൻ പറയുന്നു അയാളെ ഡിസ്മിസ് ചെയ്യണം. ഈ വകുപ്പിൽ നിന്ന് അയാളെ താഴെയിറക്കണം. പൊലീസ് ഡിപ്പാർട്ട്മെന്റിന് പറ്റുന്നതല്ല അയാൾ. അത് പ്രപഞ്ച സത്യമാണ്. ജനങ്ങൾക്കറിയാം. ഞാൻ പറയേണ്ട കാര്യമില്ല. ക്രിമിനലാണ്. കൊടും ക്രിമിനലാണ്. ഒരു തർക്കവുമില്ല’, എഡിജിപിക്കെതിരായ അന്വേഷണത്തോട് പിവി അൻവർ പ്രതികരിച്ചു.
മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണം നടത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനം അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മുമ്പ് അൻവറിനോട് അഭ്യർത്ഥിച്ചിരുന്നു. സർക്കാരിനും പാർട്ടിക്കുമെതിരെ പിവി അൻവർ തുടർച്ചയായ ആരോപണങ്ങൾ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അൻവർ സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾ ശത്രുക്കൾക്ക് സർക്കാരിനെയും പാർട്ടിയെയും ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. അതിനാൽ, ഇത്തരം നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും പിന്തിരിയണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചത്.