![](https://newskerala.net/wp-content/uploads/2023/09/79bf825b-wp-header-logo.png)
തിരുവനന്തപുരം: മലയാള സിനിമയിലെ സർവകലാശാലയായിരുന്നു കെ.ജി ജോർജെന്ന് മന്ത്രി സജി ചെറിയാൻ. വ്യത്യസ്ത പ്രമേയങ്ങളുള്ള സിനിമകളാണ് അദ്ദേഹം അവതരിപ്പിച്ചത്. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട സിനിമകൾ. കുറ്റാന്വേഷണം, സ്ത്രീപക്ഷ സിനിമ, സിനിമയുടെ പിന്നാമ്പുറ കഥകൾ , പൊളിറ്റിക്കൽ സറ്റയർ തുടങ്ങിയവയുടേതെല്ലാം ബെഞ്ച് മാർക്ക് അദ്ദേഹത്തിന്റെ സിനിമകളാണ്.
മലയാള സിനിമ കണ്ട ജീനിയസ് ആയ സംവിധായകരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഏറ്റവും മുൻനിരയിൽ നിസംശയം പെടുത്താവുന്ന ആളാണ് കെ ജി ജോർജ്. ഇത്രയും വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള കലാകാരന്മാർ മലയാള സിനിമയിൽ അധികമുണ്ടാവില്ല. ത്രില്ലറുകളായ യവനിക, ഈ കണ്ണി കൂടി, ഇരകൾ , ആക്ഷേപ ഹാസ്യ ചിത്രമായ പഞ്ചവടിപാലം, സ്ത്രീകളെ പറ്റിയുള്ള മനഃശാസ്ത്രപരമായ പഠനം എന്നു വിശേഷിപ്പിക്കാവുന്ന ആദാമിന്റെ വാരിയെല്ല്, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങി വിവിധ ധ്രുവങ്ങളിൽ നിൽക്കുന്ന എത്രയോ സിനിമകളാണ് ഇന്നും പ്രേക്ഷകപ്രീതി നേടി നിലനിൽക്കുന്നത്. മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]