
റായ്പൂർ∙ സാമ്പത്തികമായി ദുർബലമായ കാലയളവിൽ ജോലിയില്ലാതെ ഇരിക്കുന്ന ഭർത്താവിനെ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന്
ഹൈക്കോടതി. ദുർഗ് സ്വദേശികളായ ദമ്പതികളുടെ വിവാഹമോചന ഹർജി പരിഗണിക്കവെയാണു കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ജസ്റ്റിസ് രജനി ദുബെ, ജസ്റ്റിസ് അമിതേന്ദ്ര കിഷോർ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് വിധി. ഭർത്താവിനെയും മകനെയും കാരണമില്ലാതെ ഉപേക്ഷിക്കുക, സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ ഭർത്താവിനെ പരിഹസിക്കുക, കോടതി നടപടിക്രമങ്ങളിൽ ഹാജരാകാതിരിക്കുക എന്നിവ പരിഗണിച്ച കോടതി ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചു.
1996ലാണ് ദമ്പതികൾ വിവാഹിതരായത്.
ഇവർക്ക് 19 വയസ്സുള്ള ഒരു മകളും 16 വയസ്സുള്ള ഒരു മകനുമുണ്ട്. കോവിഡ് സമയത്ത് ഭർത്താവിന് ജോലി നഷ്ടപ്പെട്ടിരുന്നു.
ഇതോടെ ജോലി നഷ്ടപ്പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടിയ ഇയാളെ ഭാര്യ പരിഹസിച്ചുവെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. 2020 ഓഗസ്റ്റിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും 52കാരിയായ അഭിഭാഷകയായ ഭാര്യ മകളോടൊപ്പം താമസം മാറുകയും ചെയ്തു.
2020 സെപ്റ്റംബർ മുതൽ ദമ്പതികൾ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ ഭാര്യയുടെ പ്രവൃത്തി ഒളിച്ചോട്ടത്തിന് തുല്യമാണെന്ന് കണ്ടെത്തിയ കോടതി ഇവരുടെ പെരുമാറ്റം ഭർത്താവിനെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി.
തുടർന്ന് വിവാഹമോചനത്തിന് അനുമതി നൽകുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]