
കണ്ണൂർ ∙ അതിസുരക്ഷാ ജയിലിൽനിന്ന് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടാനായെങ്കിലും ഗോവിന്ദച്ചാമിക്ക് നാട്ടുകാരുടെ കണ്ണ് വെട്ടിച്ച് അധികദൂരം പോകാനായില്ല. പുലർച്ചെ നാലിനും ആറിനും ഇടയ്ക്കാണ്
ജയിൽ ചാടിയത്.
തുടർന്ന് ദേശീയ പാതയിലെത്തിയ ഗോവിന്ദച്ചാമി കണ്ണൂർ നഗരത്തിലേക്ക് നടന്നു. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്താൻ സാധിക്കുന്ന തരത്തിൽ എകെജി ആശുപത്രിയുടെ മുന്നിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു പോകുകയായിരുന്നു.
മൂന്നര കിലോമീറ്ററോളം നടന്ന് പോസ്റ്റ് ഓഫിസിന് പരിസരത്തെത്തിയപ്പോൾ സ്വകാര്യ കമ്പനി ജീവനക്കാരനായ വിനോജിനാണ് ഗോവിന്ദച്ചാമിയെ കണ്ടപ്പോൾ സംശയം തോന്നിയത്. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവറേയും കൂട്ടി ഇയാളുടെ സമീപത്തെത്തി കൈ കാണിക്കാൻ പറഞ്ഞു.
അപ്പോൾ ഇടതു കയ്യില്ലെന്ന് മനസ്സിലായി. ചോദ്യം ചെയ്തതോടെ ഗോവിന്ദച്ചാമി സമീപത്തെ മതിൽ ചാടിക്കടന്ന് ഓടി.
വിനോജ് ഉടൻ തന്നെ
വിവരം അറിയിച്ചു.
∙ മണംപിടിച്ച് പൊലീസ് നായ ഓടിയത് ടൗൺ ഭാഗത്തേക്ക്
9 മണിയോടെയാണ് ഗോവിന്ദച്ചാമിയെ നാട്ടുകാർ കണ്ടത്. ഇതേ സമയത്താണ് പൊലീസ് നായയെ വച്ച് പരിശോധന നടക്കുന്നതും.
ജയിൽ പരിസരത്തു നിന്നും മണം പിടിച്ച നായ കണ്ണൂർ ടൗൺ ഭാഗത്തേക്കാണ് ഓടിയത്. ഡിസിസി ഓഫിസിന്റെ സമീപത്തായാണ് നായയും എത്തിയത്.
ഇതോടെ ഈ പരിസരത്തു തന്നെ ഗോവിന്ദച്ചാമിയുണ്ടെന്ന് ഉറപ്പിച്ചു. പൊലീസും ജയിൽ അധികൃതരും ഇവിടം കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചു.
കാടുപിടിച്ചു കിടക്കുന്ന, നിരവധി ഒഴിഞ്ഞ കെട്ടിടങ്ങളുണ്ടായിരുന്ന സ്ഥലത്തേക്കാണ് ഗോവിന്ദച്ചാമി കയറിയത്. ഓരോ വീടിനു ചുറ്റും മതിൽക്കെട്ടുമുണ്ടായിരുന്നു.
ഇതെല്ലാം ചാടിക്കടന്ന് നാട്ടുകാരും പൊലീസും വ്യാപക തിരച്ചിൽ നടത്തി. സമീപത്തുണ്ടായിരുന്ന തോട്ടിലും കിണറുകളിലും പരിശോധിച്ചു.
ഇതിനിടെയാണ് ഒരു കെട്ടിടത്തിന്റെ കിണറ്റിൽ നിന്ന് സുരക്ഷാ ജീവനക്കാരനായ എം. ഉണ്ണികൃഷ്ണൻ ഗോവിന്ദച്ചാമിയെ കണ്ടെത്തുന്നത്.
നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ വലിച്ച് പുറത്തിട്ടു. അക്രമാസക്തരായ നാട്ടുകാരുടെ ഇടയിൽ നിന്ന് ഒരുവിധത്തിലാണ് പൊലീസ് ഗോവിന്ദച്ചാമിെയ ജീപ്പിൽ കയറ്റി കൊണ്ടുപോയത്.
പൊലീസ് ട്രെയിനിങ് സെന്ററിലേക്കാണ് ഗോവിന്ദച്ചാമിയെ ആദ്യം കൊണ്ടുപോയത്.
∙ നിർണായക ഇടപെടൽ നടത്തിയത് നാട്ടുകാർ
ഗോവിന്ദച്ചാമി ജയിൽ ചാടിയെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് കണ്ണൂർ ഉണർന്നത്. എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് മാധ്യമങ്ങളിലൂടെ പൊലീസ് നിർദേശം നൽകിയിരുന്നു.
പൊലീസ് പുറത്തുവിട്ട ഫോട്ടോ താടിനീട്ടാത്ത, തടിയുള്ള ഗോവിന്ദച്ചാമിയുടേതായിരുന്നു.
ഗോവിന്ദച്ചാമി നടന്നു പോകുന്നത് പലരും കണ്ടെങ്കിലും താടി നീട്ടിയ മെലിഞ്ഞ ആളായതിനാൽ ശ്രദ്ധിച്ചില്ല. കറുത്ത പാന്റും വെള്ള ഷർട്ടും ജയിലിൽ ലഭിക്കാൻ സാധ്യതയില്ലാത്തതും ആളുകളുടെ ശ്രദ്ധ മാറ്റി.
ഗോവിന്ദച്ചാമി മതിൽ ചാടി ഓടിയതോടെ ഈ പരിസരത്തേക്ക് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. ദുർഘടം പിടിച്ച, മുള്ളുകൾ നിറഞ്ഞ കാട്ടിലൂടെ നാട്ടുകാരും പൊലീസിനൊപ്പം തിരച്ചിൽ നടത്തി.
പൊലീസ് നായയും ഇതേ പരിസരത്ത് തന്നെ ചുറ്റിത്തിരിയാൻ തുടങ്ങി.
${question.opinionPollQuestionDescription}
Please try again later.
ഇതിനിടെ ഗോവിന്ദച്ചാമി തലയിൽ വച്ചുകൊണ്ടുവന്ന കെട്ട് കാട്ടിൽ നിന്ന് കിട്ടി. ഇതോടെ തിരച്ചിൽ ഊർജിതമാക്കി.
കിണറ്റിൽ നിന്ന് ഗോവിന്ദച്ചാമിയെ വലിച്ചുകയറ്റാൻ നാട്ടുകാരുമുണ്ടായിരുന്നു. കരയ്ക്കു കയറ്റിയതോടെ നാട്ടുകാർ ഗോവിന്ദച്ചാമിക്കുനേരെ തിരിഞ്ഞു.
പൊലീസ് അടുത്തുണ്ടായിരുന്നതുകൊണ്ടുമാത്രമാണ് ഗോവിന്ദച്ചാമിക്ക് വലിയ പരുക്കേൽക്കാതിരുന്നത്. ഗോവിന്ദച്ചാമിയെ കയറ്റി ജീപ്പ് പാഞ്ഞുപോകുമ്പോൾ നാട്ടുകാർ പൊലീസിനു അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യവും മുഴക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]