
‘ഏറ്റുമുട്ടലിന് ഇല്ലെന്ന് പറഞ്ഞാൽ വിട്ടുവീഴ്ച ചെയ്യുമെന്ന് അല്ല; അന്ന് പിണറായിക്ക് മർദനമേറ്റിട്ടും ആരും പ്രതിഷേധിക്കാൻ ഉണ്ടായില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കേരളത്തിലേക്കു വരുമ്പോള്‍ ഏറ്റുമുട്ടലിന് ഇല്ലെന്ന് പറഞ്ഞതിന്റെ അര്‍ഥം വിട്ടുവീഴ്ച ചെയ്യുമെന്ന് അല്ലെന്നും സംസാരിക്കാന്‍ പോലും അനുവദിക്കാത്ത തരത്തിലുള്ള അസഹിഷ്ണുത അംഗീകരിക്കാന്‍ കഴിയില്ലെന്നും . കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന ‘അടിയന്താരാവസ്ഥയുടെ അന്പതാണ്ടുകള്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെതിരെ എസ്എഫ്ഐയും കെഎസ്യുവും വന്‍പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയായിരുന്നു ഗവര്‍ണറുടെ പ്രസംഗം.
ഭാരതമാതാവിന്റെ മണ്ണില്‍ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് 50 വര്‍ഷം മുന്‍പ് ഉണ്ടായതെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതിന്റെ ഓര്‍മപ്പെടുത്തലാണ് ഇന്നത്തെ പരിപാടി. ജനാധിപത്യം അട്ടിമറിക്കുന്ന നടപടികളാണ് അന്നുണ്ടായത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പക്ഷെ ഇന്ദിരാഗാന്ധി അധികാരത്തില്‍ എത്തിയപ്പോള്‍ അവസാന ശ്വാസംവരെ അധികാരത്തില്‍ തുടരാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയപ്പോള്‍ ഒരു ജഡ്ജിക്കെങ്ങനെ തനിക്കെതിരെ വിധി പറയാന്‍ കഴിയുമെന്ന ചിന്തയായിരുന്നു അവര്‍ക്ക്. നെഹ്റു കുടുംബത്തിന്റെ ചിന്ത എക്കാലവും രാജ്യഭരണം തങ്ങള്ക്കാണെന്നായിരുന്നുവെന്നും ഗവർണർ പറഞ്ഞു.
അഴിമതിയുടെ പേരിലാണ് ഇന്ദിരയെ അയോഗ്യയാക്കിയത്. പ്രതിപക്ഷവും രാജ്യത്തിന്റെ നിലപാടും അവര്‍ക്ക് എതിരായപ്പോള്‍ അവര്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിലെ കളങ്കമായി അത്. എല്ലാത്തരം സ്വാതന്ത്ര്യങ്ങളും ഇല്ലാതായി. രണ്ടു വര്‍ഷം അതിക്രൂരതയാണ് അരങ്ങേറിയത്. എന്നാല്‍ കുറച്ചു നാളുകള്‍ക്കു ശേഷം ഇന്ത്യന്‍ ജനത ഉയര്‍ന്നെഴുന്നേറ്റു. താന്‍ പിതാവിനൊപ്പം ഗോവയില്‍ ജയിലില്‍ ആയിരുന്നു. കൊടുംക്രൂരതയുടെ നാളുകളായിരുന്നു അതെന്നും രാജേന്ദ്ര അർലേക്കർ പറഞ്ഞു.
എണ്‍പതിനായിരത്തോളം പേര് ജയിലിലായി. കൂടുതലും ജനസംഘം പ്രവര്‍ത്തകരായിരുന്നു. ഇന്ദിരയും സഞ്ജയ് ഗാന്ധിയുമാണ് രാജ്യം ഭരിച്ചത്. ഇതിനെതിരെ പ്രതിരോധവുമായി ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. സിപിഎം അതിനെ പിന്തുണച്ചു. ജനസംഘവും സിപിഎമ്മും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് കോൺഗ്രസും സിപിഐയും ഒരു ചേരിയിലായിരുന്നു. മുംബൈയില്‍ സിപിഎം നേതാവിനു വേണ്ടി ജനസംഘം പ്രവര്‍ത്തിച്ചു. അവര്‍ ജയിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനു മര്‍ദനമേറ്റിട്ടും ആരും പ്രതിഷേധിക്കാനുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ ജനം ഇന്ദിരയെ തള്ളി. ജനാധിപത്യം വേണമെന്നായിരുന്നു അവരുടെ ആഗ്രഹം. ജാഗ്രതയാണ് ജനാധിപത്യത്തില്‍ അനിവാര്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.