
40 അംഗ ബ്രിട്ടിഷ് വിദഗ്ധ സംഘം തിരുവനന്തപുരത്തേക്ക്; യുദ്ധവിമാനം എയർ ഇന്ത്യയുടെ ഹാങ്ങറിലേക്കു മാറ്റും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി ഇറക്കിയ എഫ്35 ബി ബ്രിട്ടിഷ് യുദ്ധവിമാനം എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്കു മാറ്റുമെന്ന് ബ്രിട്ടിഷ് ഹൈക്കമ്മിഷന് വക്താവ് അറിയിച്ചു. വിമാനം സുരക്ഷിതമായി ഹാങ്ങറിലേക്കു വലിച്ചുകൊണ്ടുപോകുന്നതിനുള്ള പ്രത്യേക ഉപകരണം എത്തിക്കും. ഇതിന്റെ സഹായമില്ലാതെ വലിച്ചു മാറ്റിയാല്‍ കൂടുതല്‍ തകരാറുകള്‍ക്കു സാധ്യതയുണ്ട്. അറ്റകുറ്റപ്പണി എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും വക്താവ് പറഞ്ഞു. അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടിഷ് വിദഗ്ധ സംഘം വരുംദിവസങ്ങളില്‍ എത്തും. ഉപകരണവും വിദഗ്ധരും എത്തിയശേഷം വിമാനം ഹാങ്ങറിലേക്കു മാറ്റാനാണ് തീരുമാനം.
പത്തു ദിവസമായി വിമാനത്താവളത്തിലെ തുറസായ സ്ഥലത്താണ് വിമാനമുള്ളത്. വിമാനത്തിനു സിഐഎസ്എഫ് നല്കുന്ന സുരക്ഷ തുടരുകയാണ്. വിമാനത്താവളം ഉപയോഗിച്ച വാടക ബ്രിട്ടിഷ് അധികൃതര്‍ നല്‍കേണ്ടിവരും. എത്ര നിരക്കാണ് ഈടാക്കേണ്ടതെന്ന് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന ബ്രിട്ടീഷ് നാവിക സേനയുടെ 110 മില്യണ്‍ ഡോളര്‍ വിലവരുന്ന അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റ് ജൂണ്‍ 14നാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംയുക്തപരിശീലന പറക്കലിനിടെയായിരുന്നു സംഭവം. അടിയന്തര ലാന്‍ഡിങ്ങിനായി SQUAWK 7700 എന്ന കോഡാണ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അയച്ചത്. അടിയന്തര സഹായം ആവശ്യമായ ഘട്ടത്തിലാണ് ഈ കോഡ് അയയ്ക്കുന്നത്. ലാന്‍ഡിങ്ങിനു ശേഷം നടത്തിയ പരിശോധനയില്‍ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാർ കണ്ടെത്തി. ലാന്‍ഡിങ് ഗിയര്‍, ബ്രേക്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായമാണ് ഹൈഡോളിക് സംവിധാനം. കൂടുതല്‍ വിദഗ്ധര്‍ എത്തി പരിശോധിച്ചിട്ടും തകരാറ് പരിശോധിക്കാന്‍ കഴിയാതെവന്നതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടുപോകുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിമാനം ഹാങ്ങറിലേക്കു മാറ്റാമെന്ന ഇന്ത്യന്‍ അധികൃതരുടെ ആവശ്യം ബ്രിട്ടിഷ് നാവികസേന അംഗീകരിച്ചിരുന്നില്ല. വിമാനത്തിന്റെ ‘സംരക്ഷിത സാങ്കേതിവിദ്യ’ മൂന്നാംകക്ഷി അറിയുന്നതിലുള്ള വിമുഖതയാണ് ഹാങ്ങറിലേക്കു മാറ്റുന്നതിന് തടസമെന്നാണ് റിപ്പോര്‍ട്ട്.