
നാലുവർഷത്തെ പ്രണയം, വിവാഹത്തിന് 5 ദിവസം ബാക്കി; പാക്കിസ്ഥാൻ യുവതി അതിർത്തി കടന്നെത്തുന്നതും കാത്ത് രാജസ്ഥാൻ വരൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ഇന്ത്യ– പാക്ക് നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണതോടെ മുടങ്ങിയത് രാജസ്ഥാൻ സ്വദേശിയുടെ വിവാഹം. വാഗ-അട്ടാരി അതിർത്തി അടച്ചതോടെ ഇനിയെന്ന് ഒന്നാകുമെന്ന് അറിയാതെ കാത്തിരിക്കുകയാണ് രാജസ്ഥാൻ സ്വദേശിയായ യുവാവും പാക്ക് സ്വദേശിയായ യുവതിയും. അതിർത്തി അടച്ചതോടെ ബാർമർ സ്വദേശിയായ ഷൈന്തൻ സിങ്ങിനും കുടുംബത്തിനും പ്രവേശിക്കാനാകാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
നാലു വർഷം മുൻപായിരുന്നു പാക്കിസ്ഥാനിലെ സിന്ധ് (അമർകോട്ട് ജില്ല) സ്വദേശിയായ കേസർ കൻവാറുമായുള്ള ഷൈന്തൻ സിങ്ങിന്റെ വിവാഹ നിശ്ചയം. നയതന്ത്ര ബന്ധത്തിലെ വിള്ളൽ കാരണം വിവാഹ ചടങ്ങിനുള്ള വീസ ലഭിക്കാനും കാലതാമസം നേരിടേണ്ടി വന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 18–നാണ് ഷൈന്തൻ സിങ്ങിനും കുടുംബത്തിനും പാക്കിസ്ഥാൻ വീസ അനുവദിച്ചത്. മേയ് 12ന് വീസയുടെ കാലാവധി അവസാനിക്കുന്നതിനാൽ ഏപ്രിൽ 30ന് വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു കുടുംബങ്ങൾ.
പക്ഷേ, ഷൈന്തൻ സിങ്ങിന്റെ വിവാഹ ഘോഷയാത്ര പാക്കിസ്ഥാനിലേക്ക് കടക്കുന്നതിന് മുൻപ് വാഗ-അട്ടാരി അതിർത്തി അടച്ചു. പാക്ക് പിന്തുണ ലഭിച്ചെന്നു ചൂണ്ടിക്കാട്ടി പാക്ക് പൗരന്മാർക്ക് ഇനി മുതൽ വീസ അനുവദിക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. പാക്കിസ്ഥാനിലേക്ക് യാത്ര വേണ്ടെന്ന് ഇന്ത്യൻ പൗരന്മാരെ വിദേശ കാര്യമന്ത്രാലയം വിലക്കുകയും ചെയ്തു. പിന്നാലെ ഇന്ത്യൻ പൗരന്മാരുടെ വീസ മരവിപ്പിക്കുന്നതായി പാക്കിസ്ഥാനും പ്രഖ്യാപിച്ചു. നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുമ്പോൾ ഇനി എന്ന് വിവാഹിതരാകാനാവുമെന്ന കാത്തിരിപ്പിലാണ് കേസർ കൻവാറും ഷൈന്തൻ സിങും.