
കേരളവുമായി സൗഹൃദം തുടരും, ജലപ്രശ്നത്തിൽ വിട്ടുവീഴ്ചയില്ല; സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുമെന്ന് തമിഴ്നാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ ∙ കേരളവും കർണാടകയുമായുള്ള രാഷ്ട്രീയ സൗഹൃദം തുടരുമെങ്കിലും ജലപ്രശ്നത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് തമിഴ്നാട് ആവർത്തിച്ചു. ബലപ്പെടുത്തുന്നതിനെ തടയുന്നതു കേരള സർക്കാർ തുടരുകയാണെന്നും 2021ൽ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ കേരളം പിന്നീട് അത് റദ്ദാക്കുകയായിരുന്നെന്നും ജലവിഭവ വകുപ്പ് നിയമസഭയിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കുന്നുണ്ട്. ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടെങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ലെന്നും പുതിയ ഡാം നിർദേശത്തെ എതിർക്കുമെന്നും തമിഴ്നാടിന്റെയും കർഷകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും രേഖയിലുണ്ട്.
-
Also Read
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം മുല്ലപ്പെരിയാറിന്റെ പൂർണസംഭരണ ശേഷിയായ 152 അടിയിലേക്കു ജലനിരപ്പ് ഉയർത്തുകയാണു തമിഴ്നാടിന്റെ ലക്ഷ്യം. കേരളത്തിന്റെ അതിർത്തികളോടു ചേർന്നുള്ള വിവിധ നദീജല സംയോജന പദ്ധതികളുടെ കാര്യത്തിലും മുന്നോട്ടുപോകാനാണു തമിഴ്നാടിന്റെ തീരുമാനം.
അയൽസംസ്ഥാനങ്ങളുമായുള്ള നദീജല പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകാത്തതാണെന്നു ജലവിഭവ വകുപ്പു മന്ത്രി ദുരൈമുരുകനും സഭയിൽ പറഞ്ഞു. ‘എന്നാൽ, ഇക്കാര്യത്തിൽ എടുത്തുചാടി ഒന്നും ചെയ്യില്ല. അയൽസംസ്ഥാനങ്ങളിൽ താമസിക്കുന്ന തമിഴ്നാട്ടുകാരുടെ സുരക്ഷ പ്രധാനമാണ്. തമിഴ്നാടിന്റെ അനുമതിയില്ലാതെ ഒരു കൊമ്പനും കാവേരിയിൽ അണക്കെട്ട് നിർമിക്കാൻ കഴിയില്ല’– മന്ത്രി കൂട്ടിച്ചേർത്തു.