തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാല ചട്ടങ്ങളില്‍ സുപ്രധാനമായ ഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഏഴ് ദിവസത്തിനകം യോഗം വിളിച്ചുചേര്‍ക്കണമെന്ന നിര്‍ണായക തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.
ഗവര്‍ണറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വൈസ് ചാന്‍സലര്‍മാര്‍ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ വിമുഖത കാണിക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ ചട്ട ഭേദഗതി.
കേരള, സാങ്കേതിക സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ വിസിമാരും സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരുന്നു. അടിയന്തരമായി യോഗം ചേരേണ്ട
സാഹചര്യങ്ങളില്‍ പോലും വിസിമാര്‍ യോഗം വിളിക്കുന്നില്ലെന്നായിരുന്നു പ്രധാന പരാതി. നിലവില്‍ രണ്ടുമാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്നാല്‍ മതിയെന്ന ചട്ടമാണ് പുതിയ ഭേദഗതിയോടെ ഇല്ലാതാകുന്നത്.
യോഗം വിളിക്കാനുള്ള അധികാരം പൂര്‍ണമായും വിസിയില്‍ നിക്ഷിപ്തമായിരുന്ന വ്യവസ്ഥയ്ക്കാണ് ഇതോടെ മാറ്റം വരുന്നത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]