
എറണാകുളം : മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. കാക്കനാടുള്ള വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പഞ്ചവടിപ്പാലം ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
1946ൽ തിരുവല്ലയിൽ ജനിച്ച് 1968ൽ കേരള സർവ്വകലാശാലയിൽ നിന്നു ബിരുദവും 1971ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ആരംഭിച്ചു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളായിരുന്നു സിനിമകളിലെ മുഖ്യ പ്രമേയം.
2016-ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്കാരത്തിനും അര്‍ഹനായി.പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഇരുപതോളം ചിത്രങ്ങൾ കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്തിടുള്ളു എങ്കിലും അതെല്ലാം മലയാള സിനിമയിലെ ട്രെൻഡ്സെറ്റർ ആയി ഇന്നും നിലനിൽക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]