
കൊൽക്കത്ത∙ ബംഗാളിൽ പ്രാദേശിക ബിജെപി നേതാവിന്റെ
രാഷ്ട്രീയ വിവാദത്തിന് തിരിക്കൊളുത്തുന്നു. ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയിപുരിലാണ്
ബൂത്ത് പ്രസിഡന്റായ ബിശ്വാസ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരായ ബിശ്വാസിന്റെ പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചേർന്ന് ബിശ്വാസിനെ ആക്രമിച്ച് തീകൊളുത്തിയതാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
ഓഗസ്റ്റ് 8 ന് രാത്രിയാണ് ബിശ്വാസിനെ തൃണമൂൽ പ്രവർത്തകർ ചേർന്ന് മർദിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
തുടർന്ന് ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ശനിയാഴ്ച ബിശ്വാസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പോസ്റ്ററുകളും പാർട്ടി പതാകയും സ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്കും പിന്നീട് ബിശ്വാസിന്റെ മരണത്തിലേക്കും നയിച്ചതെന്നാണ് ബിജെപിയുടെ ആരോപണം.
എന്നാൽ കുടുംബ തർക്കത്തിനിടെയാണ് ബിശ്വാസ് കൊല്ലപ്പെട്ടതെന്നാണ് തൃണമൂൽ നേതൃത്വം പ്രതികരിച്ചത്. ബിജെപി അനാവശ്യമായി സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]