
.news-body p a {width: auto;float: none;}
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നത് വയനാട്ടിലെ ജനങ്ങളെ വീണ്ടും കബളിപ്പിക്കാനെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വയനാട്ടിൽ മത്സരിക്കാൻ പ്രിയങ്കാ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ച പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ പ്രതികരണം.
വയനാട് എംപി സ്ഥാനം ഒഴിഞ്ഞ് റായ്ബറേലി തിരഞ്ഞെടുത്തയാളാണ് രാഹുൽ ഗാന്ധി. വയനാട്ടുകാരെ വഞ്ചിച്ച അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുതന്നെ അടുത്തൊരാൾ മത്സരിക്കാനെത്തുമ്പോൾ ഒരിക്കൽ കൂടി വിഡ്ഡികളാകാൻ വയനാട്ടിലെ സാധാരണക്കാർ നിന്നുകൊടുക്കുമെന്ന് തോന്നുന്നില്ല. വയനാടിനാവശ്യം ജനഹൃദയം മനസിലാക്കുന്ന നേതാവിനെയാണ്. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന് അതിന് സാധിക്കും.
‘കഠിനാധ്വാനിയായ മികച്ച സ്ഥാനാർത്ഥിയെയാണ് എൻഡിഎ മത്സരരംഗത്തിറക്കിയിട്ടുള്ളത്. എന്നാൽ പ്രിയങ്ക രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? വോട്ടുബാങ്ക് മാത്രം ലക്ഷ്യംവച്ച് വയനാട്ടിലെത്തുന്ന പ്രിയങ്കയ്ക്ക് എങ്ങനെയാണ് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാൻ സാധിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാഹുലിന്റെ അഞ്ചുവർഷത്തെ ഭരണം വയനാട്ടിലെ ആളുകൾ കണ്ടതാണ്. വയനാട്ടുകാർക്കായി എന്താണ് കോൺഗ്രസ് ചെയ്തത്. ജനങ്ങൾക്ക് അവരുടെ ആവശ്യം പറയണമെങ്കിൽ വിവർത്തനം ചെയ്യുന്ന ആളുടെ സഹായം ആവശ്യമായി വരും. പ്രിയങ്കയ്ക്ക് ഒരിക്കലും വയനാട്ടിലെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കില്ല. കാരണം അവർ കേരളത്തിൽ ജനിച്ച് വളർന്നതല്ല.
നവ്യ കേരളത്തിൽ ജനിച്ച് ജനങ്ങൾക്കായി സേവനം നടത്തുന്ന വനിതയാണ്. വയനാട്ടിലെ പ്രശ്നങ്ങൾ ഏതൊരു സാധാരണക്കാരനെയും പോലെ നവ്യയ്ക്ക് പെട്ടെന്ന് മനസിലാക്കാനും പരിഹാരം കണ്ടെത്താനും സാധിക്കും’- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.