

ചര്‍ച്ചയിൽ കേരളത്തിന് 24000 കോടിയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടു, കടമെടുക്കാൻ കേരളത്തെ കേന്ദ്രം അനുവദിക്കുന്നില്ല, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാൻ ഇടപെടൽ വേണം, കേരളത്തിൽ ഉള്ള ട്രെയിനുകൾ നിർത്തുന്ന അവസ്ഥയാണ്, യുഡിഎഫ് എംപിമാർ ആവശ്യങ്ങൾ സഭയിൽ ഉന്നയിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയിൽ കേരളത്തിന് 24000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര ധനമന്ത്രാലയം വിളിച്ച യോഗത്തിന് ശേഷം കേരള ഹൗസിൽ ടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം.
പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാൻ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പണം അനുവദിക്കണമെന്ന് പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൻ്റെ കടം വർധിക്കുന്നു എന്ന് പറയുന്നതിൽ കാര്യമില്ലെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. കടമെടുക്കാൻ കേന്ദ്രം സംസ്ഥാനത്തെ അനുവദിക്കുന്നില്ല. റെയിൽവെ കേരളത്തിൽ ഉള്ള വണ്ടികൾ നിർത്തുന്ന നിലയാണ്. ജനം ദുരിതത്തിലാണ്. പല സംസ്ഥാനങ്ങളും ഹൈ സ്പീഡ് റെയിൽ വരണം എന്ന് യോഗത്തിൽ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മെട്രോ റെയിൽ വികസിപ്പിക്കണം എന്നും പല സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടു. സ്ക്രാപ്പ് പോളിസിയിൽ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് സഹായം നൽകണം എന്നും ആവശ്യപ്പെട്ടു. ബിഹാർ കടമെടുപ്പ് പരിധി ഒരു ശതമാനം വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. അനുവദിച്ച തുക ലഭിക്കാത്തതാണ് കേരളത്തിൻ്റെ സാഹചര്യമെന്നും മന്ത്രി പറഞ്ഞു.
ബിജെപി എന്താണ് എന്ന് അറിയാത്തവർ കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ പോയത് പോലെ പോയാൽ മതിയെന്ന് യുഡിഎഫ് എംപിമാർ വിചാരിക്കുമെന്ന് കരുതുന്നില്ല. എംപിമാർ കുറച്ചു കൂടി ശക്തമായി കേരളത്തിൻ്റെ ആവശ്യങ്ങൾ സഭയിൽ ഉന്നയിക്കണം.
സിൽവർ ലൈൻ പദ്ധതിക്ക് കേരളം അനുമതി തേടിയെന്നും തമിഴ്നാടും ഹൈ സ്പീഡ് റെയിൽ പദ്ധതി ആവശ്യപ്പെട്ടെന്നും പറഞ്ഞ ധനമന്ത്രി ഇതേ ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിക്കുന്നുണ്ടെന്നും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]