
ന്യൂഡൽഹി∙ ഉപരാഷ്ട്രപതി
രാജിവച്ചതിനുപിന്നാലെ പിൻഗാമിയാര് എന്ന ചോദ്യം സജീവം. രാജ്യസഭാ ഉപാധ്യക്ഷനായ ബിഹാറിൽനിന്നുള്ള ജനതാദൾ യുണൈറ്റഡ് (ജെഡിയു) നേതാവ് ഹരിവംശ് സിങ്ങിന്റെ പേരിനാണു മുൻതൂക്കം.
സർക്കാരിന്റെ വിശ്വസ്ത സഖ്യകക്ഷി എന്നതിനു പുറമേ ബിഹാർ തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഹരിവംശിന് പദവി നൽകുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലും ബിജെപി പക്ഷത്തുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ശശി തരൂര്‍ തുടങ്ങിയ പല നേതാക്കളുടെയും പേരുകള്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് അഭ്യൂഹം.
സംസ്ഥാന ഗവർണർ പദവി അലങ്കരിച്ചിരുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ബിജെപി പരിഗണിച്ചേക്കുമെന്നും ചില വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ധൻകർ ഉപരാഷ്ട്രപതി ആകുന്നതിനുമുൻപ് ബംഗാൾ ഗവർണർ ആയിരുന്നു.
മുതിർന്ന കേന്ദ്രമന്ത്രിമാരെയും പാർട്ടിയിലെ പ്രമുഖ വ്യക്തിത്വങ്ങളെയും പരിഗണിച്ചേക്കാം. ധൻകറും മുൻപ് പദവി വഹിച്ചിരുന്ന വെങ്കയ്യാ നായിഡുവും ഉപരാഷ്ട്രപതിമാർ ആകുന്നതിനു മുൻപ് ബിജെപിയുടെ പ്രധാന നേതാക്കളായിരുന്നു.
∙ തിരഞ്ഞെടുപ്പ് ഉടൻ
ഭരണഘടനയുടെ 68(2) അനുച്ഛേദം പ്രകാരം ഉപരാഷ്ട്രപതി രാജിവച്ചാൽ എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന് അനുശാസിക്കുന്നു.
അഞ്ചു വർഷമാണ് കാലാവധി. പദവി ഒഴിവുവന്നാൽ വേറെ ആര് ആ ചുമതലകൾ വഹിക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല.
രാജ്യസഭയിൽ ഉപരാഷ്ട്രപതി ഇല്ലെങ്കിൽ ആ ചുമതല ഉപാധ്യക്ഷന്‍ നിർവഹിക്കാം. 35 വയസ് പൂർത്തിയായ ഇന്ത്യൻ പൗരന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാം.
2022 ഓഗസ്റ്റിലാണ് ധൻകർ ഉപരാഷ്ട്രപതി പദവിയിൽ എത്തിയത്. 2027 വരെ കാലാവധിയുണ്ടായിരുന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം Facebookൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]